Sunday 28 September 2014

എസ്.എന്‍ .ഡി .പി.യോഗം സെക്രട്ടറിക്ക് 1084 മേടം 28 നു ഗുരുദേവന്‍ അയച്ച സന്ദേശം ഇവിടെ പകര്‍ത്തി എഴുതുന്നു.

സമുദായത്തിന്റെ ആഭ്യന്തരവും, ബാഹ്യവുമായ പരിഷ്കാരത്തെ പരാമര്‍ശിക്കുന്നതായിരുന്നു സന്ദേശം.

"ശ്രീ നാരായണ ധര്‍മ്മപരിപാലന യോഗം സെക്രട്ടറിക്ക്,

സ്വജങ്ങളുടെ മതസംബന്ധമായും ആചാര സംബന്ധമായും ഉള്ള പരിഷ്ക്കാരത്തിനു ഉപയുക്തമായ താഴെ പറയുന്ന സംഗതികള്‍ ഇത്തവണത്തെ പൊതുയോഗത്തിന്റെ ദൃഷ്‌ടിയില്‍ കൊണ്ട് വരികയും അവയെ നടപ്പില്‍ വരുത്തുന്നതിനു യോഗം വഴിയായി വേണ്ടതു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു ഇതിനാല്‍ അറിയിക്കുന്നു.

മതം :-- ക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ഒരു ഉന്മേഷം ഇപ്പോള്‍ പലയിടത്തും കാണുന്നുണ്ട് . എന്നാല്‍ ക്ഷേത്രങ്ങള്‍ അവയുടെ ഉദ്ദേശങ്ങളെ മുഴുവന്‍ സഫലമാകുന്നുണ്ടോ എന്ന് നോക്കേണ്ടാതാകുന്നു. ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം.അതിനു മത തത്വങ്ങളെ ജനങ്ങള്‍ക്ക്‌ അറിയുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.

1, ഈശ്വര മാഹാത്മ്യ പ്രതിപാദകങ്ങളായ ചരിത്രങ്ങളെയും,ശാസ്ത്ര തത്വങ്ങളെയും പ്രസംഗിച്ചു ജനങ്ങളെ ധരിപ്പിക്കുന്നതിനു കഴിയുന്ന ദിക്കുകളിലെല്ലാം ക്ഷേത്രങ്ങളോട് സംബന്ധിച്ച് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.

2, അല്ലാത്ത ദിക്കുകളില്‍ യോഗ്യതയുള്ള പ്രസംഗകന്‍മാരെ അയച്ചു കൂടെ കൂടെ പ്രസംഗങ്ങള്‍ നടത്തണം .

ആചാരം :-- തിരണ്ടുകുളി ,പുളികുടി ഈ അടിയന്തിരങ്ങള്‍ ആഘോഷവും ചെലവും കൂടാതെ തന്നെ മിക്കവാറും നടന്നു തുടങ്ങിയിരിക്കുന്നു . താലികെട്ട് നിരുത്തല്‍ ചെയ്യുവാനുള്ള ഉപദേശങ്ങള്‍ ഫലവത്തുകളായി വരുന്നുണ്ടെങ്ങിലും എല്ലായിടത്തും ഒന്നുപോലെ വ്യാപിചില്ലെന്നു കാണുന്നു.

1, ഈ അടിയന്തിരത്തെ കഴിയുന്ന വേഗത്തില്‍ എങ്ങും ഇല്ലാതാക്കാന്‍ വേണ്ടത് ചെയ്യണം.ഇത് അശാസ്ത്രീയവും , അനാവശ്യവുമാണ് .

2, ഉപദേശിക്കപ്പെട്ടിട്ടുള്ള പുതിയ വിവാഹക്രമം ചില സ്ഥലങ്ങളില്‍ കുറെ പരിഷ്കാരമുള്ള ചിലരുടെ ഇടയില്‍ മാത്രമേ നടന്നു കാണുന്നുള്ളൂ . വിവാഹത്തിന്റെ ക്രിയകളും ആഡംബരങ്ങളും അവസ്ഥക്കനുസരിച്ച് ഏറെക്കുറെ ഭേദിച്ചിരിക്കുമെങ്കിലും അതിന്റെ പ്രധാന ഭാഗങ്ങള്‍ എല്ലായിടങ്ങളിലും ഏകരൂപമായി പരക്കേണ്ടതായതു കൊണ്ട് അതിലേക്കു വേണ്ടത് പ്രവര്‍ത്തിക്കണം .

3, സ്ത്രീ പുരുഷന്മാര്‍,വിവാഹസമയത്ത് പരസ്പരം പുഷ്പ്പമാലയണിയിക്കുന്നതോടുകൂടി ഭാര്യയുടെ കണ്ഡത്തില്‍ ദാമ്പത്യബന്ധത്തെ സൂചിപ്പിക്കുന്നതായ ഒരു താലി കെട്ടുന്നത് നന്നാണ്. എന്നാല്‍ ചരമ ഗതിയെ പ്രാപിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത ഭര്‍ത്താവിന്റെ സ്മാരകമായി പുനര്‍വിവാഹം ചെയ്യപ്പെടുന്ന സ്ത്രീയുടെ അംഗത്തില്‍ യാതൊന്നും ഉണ്ടായിക്കരുത്. അത് കൊണ്ട് പുനര്‍വിവാഹം ചെയ്യുമ്പോള്‍ ആദ്യത്തെ താലിയെ പുനര്‍വിവാഹകാലത്തോ അതിനു ശേഷമോ ധരിച്ചിരിക്കാന്‍ പാടില്ലാത്തതാകുന്നു. വിവാഹ മോചനത്തെയും വിവാഹത്തെയും പറ്റി ഇനിയുള്ള അഭിപ്രായം ഖണ്ഡിതമായും വിവരമായും അടുത്ത മറ്റൊരവസരത്തില്‍ അറിയിക്കാം.

4, ഏക കാലത്തില്‍ ഒരുത്തന് ഒന്നിലധികം ഭാര്യമാരും ഒരുത്തിക്കും ഒന്നിലധികം ഭര്‍ത്താക്കന്മാരും ഇപ്പോഴും ചില ദിക്കുകളില്‍ കാണുന്നുണ്ട് . ഈ ഏര്‍പ്പാട് മേലാല്‍ യഥേഷ്ടം അനുവദിക്കാതിരിപ്പാന്‍ വേണ്ടത് ആലോചിക്കണം .
5, സ്വജനങ്ങളില്‍ മരുമക്കത്തായം അനുസരിക്കുന്നവരുടെയിടയില്‍ ഒരുത്തന്റെ സ്വന്തസമ്പാദ്യത്തില്‍ നിന്ന് ഒരംശത്തിനെങ്കിലും അവന്‍ മുറപ്രകാരം വിവാഹം കഴിച്ച ഭാര്യയും മക്കളും അവകാശികളായിരിക്കാന്‍ നിയമം വേണം. അല്ലെങ്കില്‍ വിവാഹം നിരര്‍ത്ഥകമായിത്തീരും . ഇതിനേയും സാവധാനമായി വിചാരിച്ചു വേണ്ടതു പ്രവര്‍ത്തിക്കണം ."

എന്ന് ശ്രീ നാരായണ ഗുരു.

Wednesday 24 September 2014

"എന്റെ ഗുരുനാഥന്‍...." - ഡോ കെ ജെ യേശുദാസ്

"ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്"


എന്റെ ജീവിതത്തിലെ വലിയൊരു കാല്‍വയ്പ്പ് ശ്രീനാരായണ ഗുരുദേവന്റെ ഈ മഹാകാവ്യം പാടിക്കൊണ്ടായിരുന്നു എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യങ്ങളിലൊന്നായി കാണുന്നത്. 'കാല്‍പ്പാടുകള്‍' എന്ന സിനിമക്കായി ഞാന്‍ ആദ്യം പാടിയതും ഇപ്പോഴും എപ്പോഴും പാടാന്‍ ആഗ്രഹിക്കുന്നതും ഈ നാലുവരികളാണ്. ആദ്യം പാടിയ വരികളോടുള്ള ഇഷ്ടം എന്നതിലുപരി ആ വരികളിലൂടെ ഗുരു കാട്ടിത്തന്ന മഹാതത്വമാണ് എനിക്കു പ്രിയപ്പെട്ടത്. എല്ലാ അര്‍ത്ഥത്തിലും എന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വരികളാണിത്. ഗുരുദേവന്‍ എനിക്കും ജീവിത ഗുരുവാകുന്നതും അതുകൊണ്ടാണ്.

മതജാതികള്‍ ഏറെയുള്ള നമ്മുടെ സമൂഹത്തിന് ഇത്രത്തോളം ലളിത സുന്ദരമായി ഐക്യത്തിന്റെ സന്ദേശം പകര്‍ന്നു തന്ന മറ്റൊരു ഗുരുവും വരികളുമുണ്ടോ എന്നു സംശയമാണ്. ജാതി ഭേദവും മതദ്വേഷവുമില്ലാത്ത സുന്ദര സ്ഥാനം എന്ന് ഗുരു പറഞ്ഞത് കേരളമാവാം, ഇന്ത്യയാവാം, ഈ ലോകം തന്നെയാവാം. അതൊരു സുന്ദരമായ സ്വപ്നമാണ്. ആ സ്വപ്നത്തിലേക്ക് നാം അടുത്തോ അകന്നോ എന്നത് ഗുരുദേവന്റെ ഈ സമാധി ദിനത്തില്‍ നാം സ്വയം വിലയിരുത്തേണ്ടതാണ്. ഈ നാലു വരികള്‍ സിനിമക്കായി റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അതിന്റെ അര്‍ത്ഥ വ്യപ്തിയെന്തെന്ന് അത്രത്തോളം ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് അത് ഉള്‍ക്കൊണ്ടപ്പോഴാണ് എനിക്കു കൈവന്ന നിയോഗത്തെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നിയത്. ആ വരികളുടെ സത്ത സ്വന്തം ജീവിത്തില്‍ കഴിയാവുന്നിടത്തോളം പകര്‍ത്താന്‍ ശ്രമിച്ചിട്ടുമുണ്ട്.

പല ഭാഷകളിലും ദേശങ്ങളിലും മഹാതത്വങ്ങള്‍ പറയുന്ന മഹാകാവ്യങ്ങളും ഉപനിഷത്തുകളുമെല്ലാം ഉണ്ടായിട്ടുണ്ട്. പക്ഷേ ആ വലിയ തത്വങ്ങളെയെല്ലാം ഏതു സാധാരണക്കാരന്റേയും ഹൃദയത്തിലേക്ക് നേരിട്ടെത്തുന്ന തരത്തില്‍ ചെറിയ വാക്കുകളിലൂടെ ലളിതമായി പറയുകയായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. അദ്ദേഹം ജനങ്ങളോട് പറഞ്ഞ ഓരോ വാക്യങ്ങളിലും കുറിച്ച വരികളിലും ആ ലാളിത്യവും ആഴവും കാണാം.

ഈഴവ സമുദായത്തിന്റെയല്ല, മാനവ ജാതിയുടെ തന്നെ ഗുരുവാണ് അദ്ദേഹം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്നും ജാതി ചോദിക്കരുത് പറയരുത് എന്നും പറഞ്ഞ മഹാനായ ഗുരുവിനെ ഒരു ജാതിയുടെ ഗുരുവായി കാണുക എന്നതാണ് ആ മഹാത്മാവിനോട് ചെയ്യാവുന്ന ഏറ്റവും വലിയ നിന്ദയും വിവരക്കേടും. അസാമാന്യമായ ജീവിത ജ്ഞാനമായിരുന്നു ഗുരുദേവന്റേത്. അതുകൊണ്ടാണ് ജനങ്ങളുടെ ജീവിതത്തെ ഇത്രയധികം സ്വാധീനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ജാതി ചിന്തയ്ക്കും അയിത്തത്തിനും മറ്റ് അനാചാരങ്ങള്‍ക്കുമെതിരെ ഗുരു കാട്ടിക്കൊടുത്ത മാതൃകകളും നടത്തിയ മുന്നേറ്റങ്ങളും കേരള സമൂഹത്തിന്റെ മനസാക്ഷിയെയാണ് മുന്നോട്ടു നയിച്ചത്. ശ്രീനാരായണ ഗുരുദേവന്‍ ഈ നാടിന്റെയാകെ ഗുരുവാകുന്നതും അതുകൊണ്ടാണ്.

ഓണക്കാലക്കിനു പിന്നാലെയാണ് ഗുരുദേവന്റെ സമാധി ദിനം വരുന്നത്. അത് മറ്റൊരു വലിയ ചിന്തയ്ക്കു വഴിവയ്ക്കുന്നുണ്ട്. കാരണം നമ്മുടെ നാട്ടില്‍ ഏറ്റവും അധികം മദ്യം വിറ്റും കുടിച്ചും തീര്‍ക്കുന്നൊരു കാലമാണ് മാവേലി നാടുകാണാനെത്തുന്ന ഓണക്കാലം. ഏതൊക്കെ നാട്ടുകാരാണ് കുടിയില്‍ റെക്കോര്‍ഡ് ഇട്ടതെന്ന കണക്കുകള്‍ ഉടന്‍ പുറത്തു വരും.

കുടിയുടെ റെക്കോര്‍ഡുള്‍ അഭിമാനത്തോടെ പറയുന്നതു കേള്‍ക്കുമ്പോള്‍ കഷ്ടം തോന്നും. അറിയാതെ, ഗുരുദേവന്‍ പറഞ്ഞത് മനസിലേക്കെത്തും. മദ്യം ഉണ്ടാക്കരുത്, വില്‍ക്കരുത്, കഴിക്കരുത് എന്നാണ് ഗുരു പറഞ്ഞത്. ഈ ലഹരി എക്കാലവും വ്യക്തിയേയും കുടുംബത്തേയും സമൂഹത്തെയും ദുഷിപ്പിക്കുമെന്ന തത്വം മനസിലാക്കി തന്നെയാവണം ഗുരു അങ്ങനെ അരുള്‍ ചെയ്തത്. അത് എത്ര ശരിയാണെന്ന് ഓരോ സംഭവങ്ങളുണ്ടാവുമ്പോഴും നാം അറിയുന്നു. ഗുരുദേവനെ വണങ്ങുന്നവരെല്ലാം ഗുരുപറഞ്ഞ ഈ വാക്യം എത്രത്തോളം സ്വന്തം ജീവിതത്തില്‍ പാലിക്കുന്നുണ്ടെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ഈ ഒരു ഗുരുവാക്യമെങ്കിലും എല്ലാവരും സ്വന്തം ജീവിത്തില്‍ പാലിച്ചിരുന്നെങ്കില്‍ തന്നെ നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തില്‍ എന്തു വലിയ മാറ്റംഉണ്ടാവുമായിരുന്നു....!

കുടിക്കുന്ന സാധാരണക്കാരനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ജീവിതത്തില്‍ യാതനകളും സങ്കടങ്ങളുമുള്ളവര്‍ അതെല്ലാം മറക്കാനും അതിജീവിക്കാനും ലഹരിയില്‍ അഭയം പ്രാപിക്കുകയാണ്. അതിനുള്ള സൗകര്യമൊരുക്കി സര്‍ക്കാര്‍ തന്നെ നാടുനീളെ മദ്യവില്‍പ്പന ശാലകള്‍ തുറന്നിട്ടുമുണ്ട്. ഇതാണത്രേ സര്‍ക്കാറിന്റെ വരുമാന മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനം. ലോകത്തിനു തന്നെ മാതൃകയായ ഗുരുദേവന്‍ പിറന്ന നാട്ടിലെ സ്ഥിതിയാണിത്. പാവങ്ങളുടെയും അവരുടെ കുടുംബങ്ങളുടേയും സമാധാനം നശിപ്പിച്ചിട്ടുള്ള കണ്ണീര്‍ പണമാണ് സര്‍ക്കാര്‍ ഇങ്ങനെ ഖജനാവിലേക്ക് വമ്പോടെ സ്വരുക്കൂട്ടുന്നത്.

ഇങ്ങനെയുള്ള സമ്പത്ത് വേണമോ എന്ന് അധികാരികള്‍ ചിന്തിക്കണം. സര്‍ക്കാറിന് ഖജനാവിലേക്ക് നേരുള്ള പണം സ്വരൂപിക്കാന്‍ വേറെ എത്രയോ മാര്‍ഗം കണ്ടെത്താനാവും....! ജനങ്ങളുടെ ക്ഷേമത്തിനാവണം ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങളെ ലഹരിയില്‍ മുക്കി കിട്ടുന്ന പണം കൊണ്ട് ക്ഷേമം നടപ്പാക്കുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെയൊരു പുനര്‍ ചിന്തയുണ്ടായാല്‍ അതായിരിക്കും ഗുരുദേവന് സമര്‍പ്പിക്കാവുന്ന വലിയൊരു ആദരം.

സ്വാതന്ത്യത്തിനായുള്ള പോരാട്ടത്തില്‍ രാജ്യം മുഴുവന്‍ ഒരു ഗുരുവിനെ പോലെ പിന്തുടര്‍ന്ന മഹാത്മാ ഗാന്ധിയ്ക്കും ഗുരുവായിരുന്നു നമ്മുടെ ഗുരുദേവന്‍. അതുകൊണ്ടാണ് അദ്ദേഹം ഗുരുവിനെ ഇവിടെയെത്തി കണ്ട് വണങ്ങിയതും ചര്‍ച്ച നടത്തിയതും. മഹാനായ ഗുരുവും മഹാത്മായ ഗാന്ധിയും തമ്മിലുള്ള ആ കൂടിക്കാഴ്ച സമൂഹത്തിനുനല്‍കിയ സന്ദേശവും വലുതാണ്. ഗുരുദേവ വചനങ്ങള്‍ എത്രത്തോളം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനായി എന്നതാവട്ടെ ഈ ഗുരുദേവ സമാധി ദിനത്തില്‍ ഓരോ ഗുരുദേവ ശിഷ്യരുടേയും ചിന്താവിഷയം. ആ ചിന്ത ജീവിതത്തില്‍ പുതിയൊരുവെളിച്ചം പകരുമെങ്കില്‍ അതാണ് ഏറ്റവും വലിയ ഗുരുപൂജ.

Wednesday 17 September 2014

കോട്ടും ടൈയും ധരിച്ച കെര്‍ക്ക് സന്യാസി

കൂനൂരിലെ ആശ്രമത്തിലേക്ക് കടന്നുചെല്ലുകയാണ് ഗുരു നിത്യചൈതന്യയതി. ആശ്രമത്തിലെ ആചാര്യന്‍ സ്വാമി ഏണസ്റ്റ് കെര്‍ക്കിനെ കാണുകയാണ് ഉദ്ദേശ്യം. തല മുണ്ഡനം ചെയ്ത് കാവി ഉടുത്ത ഒരു സായ്പ് ഇപ്പോള്‍ ഇറങ്ങിവരുമെന്ന് കരുതി. പക്ഷേ, കണ്ടത് കോട്ടും ടൈയും പാന്റ്‌സും ഷൂസുമൊക്കെ ധരിച്ച ഒരാള്‍. സായ്പാണെങ്കിലും വീട്ടിലിരിക്കുമ്പോള്‍ ടൈ കെട്ടുമോ? ജീവിതകാലം മുഴുവന്‍ ഒരു മുണ്ടും തോര്‍ത്തും മാത്രം ധരിച്ചുനടന്ന ശ്രീനാരായണഗുരുവിന്റെ ശിഷ്യന്‍ ഇത്ര ആര്‍ഭാടമായി സദാസമയവും ഒരുങ്ങിയിരിക്കുന്നത് ശരിയാണോ? ചോദ്യങ്ങള്‍ ഇങ്ങനെ നിരവധിയാണ്. എല്ലാറ്റിനും ഉത്തരമെന്നതുപോലെ സായ്പ് പറഞ്ഞു: ഇതെന്റെ ഗുരുസ്മരണയാണ്. പിന്നെ അതിഥിയോട് അക്കഥ വിശദീകരിച്ചു അദ്ദേഹം.

ക്രിസ്ത്യാനിയായി വളര്‍ന്ന ഏണസ്റ്റ് കെര്‍ക്കിനെ ജീവിതത്തില്‍ ഒന്നേ ആകര്‍ഷിച്ചുള്ളൂ. എല്ലാ മതങ്ങളും ഒന്നുതന്നെയെന്നരുളിയ ശ്രീനാരായണഗുരു സന്ദേശം. അതിന്റെ പ്രഭാവം ജീവിതത്തെ മാറ്റിമറിച്ചപ്പോള്‍ ശിവഗിരിയിലെത്തി ഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ തീരുമാനിച്ചു. സന്യാസം സ്വീകരിക്കേണ്ടവര്‍ ചിത്രാപൗര്‍ണ്ണമിയുടെ തലേദിവസം തലമുണ്ഡനത്തിനായി ഊഴമിട്ട് കാത്തിരിക്കുന്നു. ഏണസ്റ്റ് കെര്‍ക്കിന്റെ ഊഴമെത്തിയപ്പോള്‍ ഗുരു പറഞ്ഞു : തലമുണ്ഡനം വേണ്ട, വ്രതമെടുത്തോളൂ . കുന്നിന്‍മുകളിലെ വിശുദ്ധമായ കാറ്റില്‍ ആ ചെമ്പന്‍തലമുടികള്‍ അതുകേട്ട് ആഹ്‌ളാദത്തോടെ ഗുരുവിന് നന്ദി പറഞ്ഞിട്ടുണ്ടാവാം. വിരാജഹോമത്തില്‍ നിന്നും ഗുരു കെര്‍ക്കിനെ ഒഴിവാക്കി.

പിറ്റേന്ന് എല്ലാവര്‍ക്കും കാഷായം നല്കി പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചു. കെര്‍ക്കിന്റെ ഊഴമെത്തി. നീണ്ടുമെലിഞ്ഞ സ്വര്‍ണ്ണവര്‍ണ്ണമുള്ള ഗുരുപാദത്തില്‍ ശിരസ്സുനമിച്ച കെര്‍ക്കിന് ദീക്ഷാവസ്ത്രം നല്കി. ഒരു ജോഡി പാന്റ്‌സും ഷര്‍ട്ടും ടൈയും ഷൂസും അടങ്ങിയ ഒരു പായ്ക്കറ്റ്. കെര്‍ക്ക് ഞെട്ടി. ഇന്ത്യയില്‍ വന്നിട്ട് ഒരുപാടുവര്‍ഷമായി. ഹിമാലയം മുതല്‍ക്ക് തെക്കോട്ടുള്ള യാത്രയായിരുന്നു. എത്രയോ ആശ്രമങ്ങള്‍, മഠങ്ങള്‍. സത്യാന്വേഷണത്തിന്റെ അന്തിമഘട്ടമെന്നനിലയിലാണ് ശിവഗിരിയിലെത്തിയത്. ആശ്രമമെന്നാല്‍ ഇന്ത്യന്‍രീതിയില്‍ കാവിമയമാണ്. ഇവിടെ ഇതാ ഒരു വിശ്വഗുരു കാവിയെ നിരസിച്ചുകൊണ്ട് ശിഷ്യനെ അദ്ദേഹത്തിന്റെ പരമ്പരാഗതവേഷത്തില്‍ സന്യാസിയാക്കുന്നു. കണ്ടുനിന്നവര്‍ക്കും വല്ലാത്ത അമ്പരപ്പ്. ഇരുപതാംനൂറ്റാണ്ടിന്റെ ഇരുളടഞ്ഞ തുടക്കകാലത്തുനിന്ന് വരുംകാലത്തിന്റെ വിശാലസ്വാതന്ത്ര്യത്തിലേക്ക് യോഗനയനങ്ങള്‍ നീട്ടിയ ഒരു ഋഷിയെ ഭാരതഭൂമി അന്നാദ്യമായി കണ്ടറിയുകയായിരുന്നു.

ഗുരു നല്കിയ ദീക്ഷാവസ്ത്രം ധരിച്ചെത്തിയ ശിഷ്യനോട് അദ്ദേഹം മൊഴിഞ്ഞു, ‘വസ്ത്രമല്ല സന്യാസത്തിന് പ്രധാനം, ത്യാഗമാണ്’. മനസ്സും ശരീരവും ആ പാദത്തിലര്‍പ്പിച്ച് സായ്പ് വീണ്ടും വീണ്ടും വണങ്ങി. ഒരു സ്മൃതിയിലും വേദങ്ങളിലും പരാമര്‍ശിക്കപ്പെടാത്ത സത്യദര്‍ശനത്തിന്റെ പുതിയ അദ്ധ്യായം. ഇന്ത്യന്‍ ഋഷിപരമ്പരയില്‍ ഗവേഷണം നടത്തിയ കാലങ്ങളിലൊന്നും ഇതുപോലൊരു മഹാത്ഭുതത്തെ കാണാതെപോയത് വലിയ നഷ്ടമായി കെര്‍ക്കിന് അനുഭവപ്പെട്ടു. ലോകത്തിന്റെ ഹൃദയനൈര്‍മ്മല്യം വെളുത്ത മഞ്ഞുകട്ടകളായി ഉറഞ്ഞുകൂടുന്ന ഹിമാലയസാനുക്കളില്‍ ഭാരതം കരുതിവച്ചിരിക്കുന്ന സമാധാനം സ്വാംശീകരിച്ച് ഒരു സന്യാസിയായി ജീവിക്കണം എന്നായിരുന്നു ഇന്ത്യയിലെത്തുമ്പോള്‍ ഏണസ്റ്റ് കെര്‍ക്കിന്റെ ആഗ്രഹം. അവിടം മുതല്‍ തിരയുന്നതാണ് പൂര്‍ണ്ണസമര്‍പ്പണത്തിനു പറ്റിയ ഒരു ഗുരുമുഖം.

തെക്കോട്ടുള്ള യാത്രയില്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെത്തി വര്‍ഷങ്ങള്‍ താമസിച്ചു. ആര്യസമാജത്തിലും ബ്രഹ്മസമാജത്തിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പിന്നെ തിരുവണ്ണാമലയിലെ നിത്യമൗനത്തെ തേടിയിറങ്ങി. ആയിരക്കണക്കിന് ജ്യോതിര്‍ലിംഗങ്ങളാല്‍ നിറഞ്ഞ തിരുവണ്ണാമലയില്‍ ഇരുന്ന് പുഞ്ചിരിക്കുന്നു രമണമഹര്‍ഷി. അദ്ദേഹം വീണ്ടും തെക്കോട്ട് വിരല്‍ചൂണ്ടി. ആ ചൂണ്ടുവിരലിന്റെ ദിശ പിന്തുടര്‍ന്ന് എത്തിയത് ശിവഗിരിയില്‍.

കെര്‍ക്ക് എത്തിയ ഇടയ്ക്ക് ശിവഗിരി ഒരു അപൂര്‍വ വിവാഹത്തിന് വേദിയായി. കൊല്ലം പരവൂര്‍ സ്വദേശിയായ കരുണാകരന്‍ എന്ന ഗുരുഭക്തന്‍ തൊഴില്‍തേടി ജര്‍മ്മനിയില്‍ പോയി. അവിടെവച്ച് മാര്‍ഗരറ്റ് എന്ന യുവതിയുമായി പ്രണയത്തിലായി. ഒരുമിച്ച് ജീവിക്കാന്‍ ശ്രമിച്ച ഇവരെ ബന്ധുക്കള്‍ എതിര്‍ത്തു. കടല്‍കടന്നുള്ള യാത്രപോലും മതാചാരപ്രകാരം നിഷിദ്ധമായ കാലത്ത് അന്യമതസ്ഥയും അന്യനാട്ടുകാരിയുമായ യുവതിയുമായി വിവാഹം ആലോചിക്കാനേ വയ്യ. വീട്ടുകാര്‍ ഉപേക്ഷിച്ചു. അവര്‍ അഭയം തേടി എത്തിയതാണ് ശിവഗിരിയില്‍. രണ്ടു സംസ്‌കാരങ്ങള്‍ ഏകമാകുന്ന കാര്യമല്ലേ, നമുക്ക് നടത്തിക്കളയാം എന്നായിരുന്നു ഗുരുമൊഴി. ശാരദാമഠത്തിന്റെ മുന്നില്‍ വിവാഹചടങ്ങുകള്‍ ആരംഭിച്ചു. ഇരുവര്‍ക്കും ഗുരു വരണമാല്യം എടുത്തുനല്കി. കെര്‍ക്കിന് ഈ ചടങ്ങോടെ ഒരു കാര്യം ബോധ്യമായി, താന്‍ അന്വേഷിച്ചു നടന്ന പൂര്‍ണ്ണപ്രജ്ഞനായ ഗുരു ഇതുതന്നെ. നവദമ്പതികളെ ആശീര്‍വദിച്ചുകൊണ്ട് രണ്ടുവാക്ക് പറഞ്ഞാല്‍ കൊള്ളാമെന്നുതോന്നി. പക്ഷേ അക്കാര്യം മനസ്സില്‍ ഒളിപ്പിച്ചു. അപ്പോള്‍ അതാ ഗുരുവിന്റെ ശബ്ദമുയര്‍ന്നു.

സായ്പ് രണ്ടുവാക്ക് പറയും, അപ്പോള്‍ എല്ലാം ഭംഗിയാകും. തന്റെ മനോഗതം ഗുരു അറിഞ്ഞിരിക്കുന്നു. അത് കെര്‍ക്കിന് വലിയ അത്ഭുതമായി. ആംഗലഭാഷയില്‍ കെര്‍ക്ക് ഗുരുവിന്റെ വിശാലവീക്ഷണത്തെക്കുറിച്ചും സന്യാസത്തിന്റെ പരിശുദ്ധിയില്‍ ഗുരു നിര്‍മിക്കുന്ന നവലോകക്രമത്തെക്കുറിച്ചും അദ്ദേഹം കുറഞ്ഞ വാക്കുകളില്‍ ഘനഗംഭീരമായി സംസാരിച്ചു. ശ്രീനാരായണധര്‍മസംഘം രൂപീകരിച്ചപ്പോള്‍ ഇരുപത്തിരണ്ടാം നമ്പര്‍ അംഗമായി ഏണസ്റ്റ് കെര്‍ക്ക്. കെര്‍ക്കിന്റെ വിശ്വവിജ്ഞാനവും പാശ്ചാത്യചിന്താഗതികളും അവര്‍ണ്ണവിഭാഗത്തിന്റെ സമഗ്രപുരോഗതിക്ക് എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്നാണ് ഗുരു ആലോചിച്ചത് .

ശ്രീ നാരായണഗുരുവിന്റെ സമാധി

ശ്രീ നാരായണഗുരുവിന്റെ സമാധിയെപ്പറ്റി പലരും പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത് ഇതാണ് -

"മരണത്തെപ്പറ്റി ആരും മുന്കൂട്ടി പറയരുത്. ഇന്നപ്പോള്‍ മരിക്കുമെന്ന് മുന്‍കൂട്ടി പറഞ്ഞാല്‍ മരിക്കുന്നതിനു മുന്പായി ജനങ്ങളെല്ലാം അവിടെ വന്നു കൂടും. പല വിഷമതകളും ബഹളങ്ങളും അവിടെ നടക്കും. അതുകൊണ്ട് മുന്‍കൂട്ടി ആരും മരണത്തെപ്പറ്റി പറയാതിരിക്കുന്നതാണ് നന്ന്. ചിലര്‍ നാവിന്റെ അഗ്രം കൊണ്ട് നാസാരന്ധ്രങ്ങള്‍ അടച്ചും, ചിലര്‍ മറ്റു പ്രകാരത്തില്‍ ശ്വാസം തടഞ്ഞും മരണം വരിക്കുന്നു. അതെല്ലാം കൃത്രിമ മരണങ്ങളാണ്. ഒരു തരം ആത്മഹത്യക്ക് തുല്യമാണ്." 

ഗുരുവിന്റെ സമാധി ദിനം എന്നാണെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞില്ല. ചില സൂചനകള്‍ മാത്രം തന്നിരുന്നു.

ശ്രീ നാരായണ ഗുരുവിന്‍റെ പ്രസംഗം.

കൊല്ലം പട്ടത്താനത്ത് ഗുരു ചെയ്ത ഒരു പ്രസംഗം ~

ഇപ്പോള്‍ കാണുന്ന മനുഷ്യ നിര്‍മ്മിതമായ ജാതി വിഭാഗത്തിന് യാതൊരു അര്‍ത്ഥവുമില്ല. അനര്‍ഥകരവുമാണ്. അത് നശിക്കുക തന്നെ വേണം.

സുമുദായ സംഗതികള്‍ മതത്തിനോ, മതം സമുദായ സംഗതികള്‍ക്കോ കീഴടങ്ങിയിരിക്കുന്നത് തെറ്റാണ്. മതം മനസ്സിന്റെ കാര്യമണ്. ആരുടെയും  മതസ്വാതന്ത്ര്യത്തെ തടയരുത്. എന്റെ മതം, സത്യം, മറ്റുള്ളതെല്ലാം അസത്യം എന്ന് ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും സദുദ്ദേശ്യത്തോടുകൂടിയാണ്.

ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്കു യാതൊരു പ്രത്യേക ബന്ധവുമില്ല. എല്ല മതങ്ങളും നമുക്കു സമ്മതമാണ്.

നാം ചില ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹമനുസരിച്ചാണ്. ഇതുപോലെ മറ്റു മതക്കാര്‍ ആഗ്രഹിക്കുന്ന പക്ഷം അവര്‍ക്കെല്ലാം വേണ്ടത് ചെയ്യുവാൻ നമുക്ക് എപ്പോഴും സന്തോഷമാണ്.

നാം ജാതിഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്ന് പറഞ്ഞതിന് നിലവിലുള്ള യാതൊരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമത ഇല്ല എന്നേ അർദ്ധമുള്ളൂ.

Shree Narayana Guru – The Apostle of Oneness

“This is the model abode, where all men live in brotherhood without any caste distinctions or religious animosities,” Sree Narayana Guru.

Sree Narayana Guru was born on August 20, 1854 at Chempazhanthy in the suburb of the city of Thiruvananthapuram, Kerala of Madan Asan, one of the eight feudal chiefs who were politically powerful and opposed to the ruling prince Maharaja Marthanda Varma, and Kutti Amma. He was his
parents’ only son and was affectionately called Nanu by them. He learnt Tamil, Malayalam and Sanskrit from his father. One can learn about the life of this great saint and social reformer from the culmination of the exhaustive research undertook by Dr S Omana of the University of Kerala. Here the author says that Sree Narayana Guru was born at a time in Kerala when the state was under the grip of several castes, each claiming lordship over the other. Besides them, were also the untouchables and least touchable as the author says, “No rational sociological norm is implied in this classification”. Such was the caste distinction in Kerala then that not only Hindus, Christians and Muslims led exclusive communities of their own but even among the Brahmins there were sharp divisions based on their linguistic forms. These castes have evolved ‘according to hereditary traders and work opportunities’. To enquire about each other castes was a general norm in the society whereas the caste system was such that each people were looked upon with a particular sect based on their nature of work. Perhaps in India there has never been such classified caste distinction as in Kerala then, known as the princely state of Travancore of which Thiruvananthapuram was the capital. Looking at the despicable caste system in Kerala, Swami Vivekananda, after wandering the length and breadth of his country, later termed it a ‘lunatic asylum’.

Amidst this caste system, Sree Narayana Guru was born as a messiah in the Ezhava caste. He had his basic education in Chempazhanthy Pillai. He had a natural sense of understanding and sharp memory. Nanu had a natural ingenuity about the prevailing casteism and would always do his bit to further what was right since his childhood. As was the practice then in his state, his elders would always try and enforce the customary convention of caste distinction but young Nanu would run around and embrace all who were branded untouchables and isolated. His kindness and love for mankind can be gauged from a childhood incident when he started crying while on his way to school when some villagers pelted stones at a mendicant with long matted hair clad in rags. Nanu walked behind the mendicant who started moving on being stoned, crying. The mendicant asked him why he was crying to which he replied that he is unable to prevent the villagers from attacking a good man. The mendicant lifted the young boy and took him to his parents with blessings that he would be a ‘Mahatma’ one day.

A consistent facet of Narayana Guru’s life was that he always protested against injustice. He would clash with people for their crude and unhygienic life patterns. He was not very attracted to family life. He was very sensitive to moral ascetic values of a profound and universal order, similar to Lord Krishna. Nanu was mostly seen grazing his cows, like Lord Krishna of Vrindavan, in the green pastures, perched on branches of trees by the riverside. He would compose hymns and sing melodiously. Hearing his natural affinity, he was later sent to the family of Varanapally for higher education under the tutelage of Kummampilli Raman Pillai Asan, by his parents. Raman Pillai at once recognized the amazing ability of the child to grasp and understand Sanskrit classics and allowed him to be with him when he was imparting lessons to other students. Young Nanu’s strong perception skills made it so that he became a teacher and a student at the same time. He would spend more time in seclusion engaging in deep meditation and self-discipline. Raman Pillai had even instructed the chief of Varanapally household to arrange for his separate living to foster his way of life. He had a very critical and analytical mind and would not merely give up to mere logics. His heart would always melt for the deprived be it an animal or human. He used to feed a young puppy, which lived in the same house, every day from his meal. On most occasions a big dog would come and eat away its morsel, chasing away the small pup. But Nanu would not hurt the big dog but looking at the little one he said, “We are sorry. What can we do when its heart is evil?” writes Dr Omana. Similarly he had profound sympathy and compassion for the ill-treated and less-favoured members of the society. “Ask not, say not, think not caste,” he preached.

Next the family members of Nanu arranged for his marriage with Kaliyamma. Due to lack of any concrete details the married life of Nanu is not well known except to that of “The Word of the Guru” by Natraja Guru. Their married life can at best be described as a spiritual marriage the examples of which are seen in the lives of many great men and women in India. Nanu spent his time mostly in wandering the coastlines of Kerala or in the interior villages of Tamil Nadu away from the life of a householder. He had also come in contact with Raman Maharshi, one of the outstanding Gurus of modern times. “Sree Narayana Guru had not much to talk to me, for he was the “Mahatma” of high intellectual supremacy. Sree Narayana is a Perfect Mahatma. Circumstances made him to engage in action. He is an omniscient perfectionist,” said Ramana Maharshi after his contact with him at Tiruvannamalai in 1916. Nanu also learnt Yoga and Tantra from his friend Swami Chattampi and later from a Yoga teacher Thycadu Ayya.

His teachings have a universal appeal and a perennial value. The Guru’s most famous saying, “One Caste, One Religion and One God” is a call to all mankind to transcend the limits of formal religion and to work on a spiritual level towards evolving a close-knit world community. Dr Omana writes that Nanu was only concerned with two things in life – the in-dwelling absolute godhead that shines within all of us and the other is the woes of life to which men is exposed everywhere. Narayana Guru had a great awakening about the vision of unity which is believed to be bestowed upon him. He experienced this vision in the form of a godhead which is pervading in all mankind but it occurs to us, as if, it is away, a disbanded member of the society. But Narayana Guru here says that it is with contacts with people with tears in their eyes and reverence in their heart, paying homage to the absolute that it can be realized. And for this reason he took the plunge on his own and decided to return to the world from which he had withdrawn and seek the mystery of life. To start with, he confined himself in forests and jungles, on the side of Neyyar River to remain undisturbed where he was slowly shaping up into a Guru. He resented the presence of any passerby as the red hot divine knowledge engulfed him.

As Swami Vivekananda said during his visit to Travancore that the redemptions of the toiling millions of Kerala will come only through a Guru, his prophesized words proved to be true. Dr Palpu, head of Public Health Department, Travancore, who dedicated his life to the cause of Narayana Guru – who took up the challenge of redeeming India from the scourge of casteism and untouchability. The Sree Narayana Dharma Paripalana (SNDP) Yogam was thus formed at Aruvippuram. His hermitage from where the SNDP was functioning became a powerful mouthpiece of unity of all socially and economically oppressed people of Travancore and such was its current that it not only flowed in Kerala but in the entire southern region. He travelled from one place to another with the SNDP mission which attracted millions of people to his personal contact. The temple entry proclamation by Narayana Guru for one and all eliminating the gulf between the “classes and the masses”, as Swami Ranganathananda, a monk of Ramakrishna Order, writes “deep-seated stains on the society and the province was wiped away”. An advocate of non-violence and human rights Acharya Vinoba Bhave said, “Sree Narayana Guru is considered one of the five or ten Avatars that have appeared in India during the last hundred years. I had an opportunity of meeting Him in the year in 1925 when I had been to Kerala for Vaikkom Satyagraha.” The Vaikkom Satyagraha was a movement for the rights of backward classes to enter temples. From Aruvippuram, Narayana Guru later shifted his headquarters to Varkala, in 1907 eighteen years after the founding of SNDP Yogam where he consecrated a temple at Sivagiri and dedicated it to the goddess of wisdom, Sharada.

Mahatma Gandhi, on his meeting with the Narayana Guru even got a lesson from him. He was once sitting with him and saw a mango tree with many sizes of leafs on it and asked him why it is so? “The shape and colour may be different but the essence is same. And so all religion is one and same and if it can make a better human being,” replied the Guru to the Father of the Nation. But absurdly, Gandhi was not convinced of Narayana Guru’s “One Caste, One Religion and One God” who rather saw it as a big political advantage to include it in the Indian National Congress (INC) towards abolishing untouchability. Nonetheless this inclusion in INC was moved by some followers of Narayana Guru. The greatness of Narayana Guru can be sensed from a meeting discussion between Gandhi and Narayana Guru on the issue of low caste Hindus getting converted to Christianity. Gandhi, who was looked upon more as someone espousing Christianity and Islam, said that caste-Hindus and low caste-Hindus are the sons of Hinduism, where the former is elder brother enjoying certain privileges and the latter being younger brother is to be cared for. But if the elder brother turns aggressive then that should not make the younger brother run away from Hinduism.

To this Narayana Guru replied in the words of Dr Omana, “If a Hindu has no belief in his religion and has belief in another religion, it is good that he embraces the religion in which he believes. Such a conversion will help Hinduism in getting rid of a non-believer, and the religion to which the man gets converted will have the benefit of adding one more believer to it. Moreover the man will be benefited with love and sympathy which he will get from his fellow-believers.” His reply had an attitudinal change in Gandhi later. Swami Ranganathananda in “Sri Narayana Guru – An Appreciation” writes, “Romain Rolland, in his well-known work “The Life of Ramakrishna” speaking about the Great Shepherds of Modern India, refers also to numerous less known spiritual leaders, and introduces Sri Narayana as the ‘Great Guru’ whose beneficent spiritual activity was exercised for more than forty years in the State of Travancore over some million faithful souls. He preached, if one may say so, a Jnana of action, a great intellectual religion, having a very lively sense of the people, and their social needs. It has greatly contributed to the uplifting of the oppressed classes in Southern India and its activities have in a measure been allied to those of Gandhi.”

The meeting between Nobel Laureate Rabindrananth Tagore and Narayana Guru was the meet of two great humanists who loved mankind more than geographies. Tagore on his visit to this Southern Indian state said, “I have been touring different parts of the world. During these travels, I have had a good fortune to come in contact with several saints and maharishis, but I have frankly to admit that I have never seen one who is spiritually greater than Swami Narayana Guru of Malayalam. I shall never forget that radiant face illuminated by the self effulgent light of divine glory and those mystic eyes fixing their gaze on a far remote point in the distant horizon.” To millions of his devotees, Sree Narayana Guru is an incarnation of God and in his statement of abounding faith Deenabandhu CF Andrews adores, “I had a vision of God in human form, Sree Narayana Guru who was well known in the southernmost part of India was that Supreme Being.”

Sree Narayana Guru came of a section of India’s population which possessed no rights and privileges and which consequently received the name of depressed classes of India constituted the basis of economic prosperity and well being of the country. In 1924, a conference of all religions was held at Aluva where he said that the congregation has not gathered here to argue but to know and be known to each other. Jawaharlal Nehru after visiting Guru’s place at Sivagiri said, “The message of Guru is still very much needed in these days. In order to get casteless, classless society what are we to do? Many things have to be done. But the general approach which I presume is Sree Narayana Guru’s approach.” Sree Narayana Guru brought about social reformations in Kerala and other parts of Southern India and was responsible for eradication of evils of caste distinction and superstitions. This unbelievable aspect of Narayana Guru’s life was the incomparable effort he made in delinking Kerala from its caste years of yore to one ethnic unit. He transformed Kerala into a homogeneous entity, as is seen today. But it is indeed an irony, as Dr Omana says, “... that the man who dedicated his entire life for the cause of abolition of caste is today pinned down to the name of a particular caste group of Kerala as their benefactor...” However different organizations are working all over the world to spread the message and teachings of Sree Narayana Guru. Sree Narayana Guru who started schools for needy and destitute has now several renowned educational institutions and other organizations in his name that is at the service of humanity.

Written by Meghalaya Times. Posted in Writers Column

ശ്രീനാരായണഗുരുദേവനിലെ കവിയുടെ പ്രാഗത്ഭ്യം !

മഹാകാവ്യം എഴുതാതെ തന്നെ കവിതാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച എത്രയോ മഹാരഥന്മാര്‍ ലോകത്തുണ്ട്. അതവര്‍ കൈകാര്യം ചെയ്ത വിഷയങ്ങളും ശൈലിയും കവിത്വവും ഒക്കെ അനുസരിച്ചായിരിക്കും അംഗീകാരം ലഭിച്ചിട്ടുള്ളത്. നമ്മുടെ കവിത്രയങ്ങളില്‍ തന്നെ ഉള്ളൂരും വള്ളത്തോളും മഹാകാവ്യം എഴുതി മഹാകവിപ്പട്ടം അണിഞ്ഞപ്പോള്‍ ആശാന്‍ മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായത് ഏവര്‍ക്കും അറിവുള്ളതാണല്ലോ? പിന്നീട് വന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയും മറ്റൊരു ഉദാഹരണമായി നില നില്‍ക്കുന്നു. 

വളരെ പ്രഗല്ഭമായി കവിതാസാഹിത്യം കൈകാര്യം ചെയ്തിരുന്ന ഗുരുദേവനെ ഈയടുത്ത കാലം വരെയും ആത്മീയഗുരു, സാമൂഹ്യപരിഷ്ക്കര്‍ത്താവ്, മാമൂലുകളെ വെല്ലുവിളിച്ച വിപ്ലവകാരി എന്നിങ്ങനെ പലതും ആയിക്കാണാനാണ് നമ്മളൊക്കെയും ഇഷ്ടപ്പെട്ടിരുന്നത്. ഗുരുദേവകൃതികള്‍ ഹൃദിസ്ഥമായി ചൊല്ലുന്നവര്‍ പോലും ഭക്തിക്കപ്പുറം ഒരു മാനം അതിനു കൊടുത്തിരുന്നോ എന്നു സംശയമാണ്. ഇത് തന്നെയാണ് അറിഞ്ഞോ അറിയാതെയോ മറ്റു വിവേചങ്ങള്‍ കൊണ്ടോ നമ്മുടെ പണ്ഡിതവര്യന്മാര്‍ കൊടുത്തിരുന്ന പരിഗണനയും. വി.ടി.ഭട്ടതിരിപ്പാടിനെപ്പോലുള്ളവര്‍ പോലും ഗുരുദേവദര്‍ശനത്തിനു അംഗീകാരം നല്‍കി സംസാരിച്ചപ്പോഴും എഴുതിയപ്പോഴും ഗുരുദേവനിലെ കവിയുടെ പ്രാഗത്ഭ്യം ചൂണ്ടിക്കാണിക്കാന്‍ തുനിഞ്ഞില്ല എന്നാണ് ഞാന്‍ കരുതുന്നത്. ആദ്യമായി ആ മൌനം വെടിഞ്ഞതു ഡോ.അയ്യപ്പപണിക്കര്‍ ആണ് എന്നാണു എന്‍റെ ഓര്‍മ്മ.

പത്രക്കാരോട് സംസാരിക്കുന്നതില്‍ എന്നും വിമുഖത കാണിച്ചിരുന്ന അയ്യപ്പപണിക്കര്‍ സാര്‍ ഗുരുവിലെ കവിയെക്കുറിച്ച് വാചാലനായത് ഇങ്ങിനെയാണ്: "കുമാരനാശാന്‍. അതാണ്‌ യഥാര്‍ത്ഥ മഹാകവി. വീണപൂവ്‌ ഒരിക്കലും വീഴാത്ത പൂവാണ്. ദുരവസ്ഥ ഇന്ത്യയുടെ എന്നത്തെയും അവസ്ഥ. ചിന്താവിഷ്ടയായ സീത പോലൊരു കാവ്യം എവിടെയുണ്ട്? ആശാനെക്കാള്‍, മറ്റാരെയുംകാള്‍ വലിയ കവിയുണ്ട്, അതാണ്‌ നാരായണഗുരു. 'അറിവ്' എന്നൊരു കവിതയുണ്ട്, ഗുരുവിന്‍റെ കവിതയല്ല അത്, മന്ത്രമാണ്. ആ ഒരൊറ്റക്കവിതകൊണ്ട് നാരായണഗുരു വ്യാസന്‍റെയും വാല്മീകിയുടെയും നിരയിലെത്തി എന്നു ഞാന്‍ എവിടെയും പറയും". (extracted from a dialogue with Mr NRS Babu of Kerala Kaumudi, 2006). അതിനുശേഷം പല കോണുകളില്‍ നിന്നും ഗുരുദേവനിലെ കവിയെ പഠിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നു.

ഗുരുവിലെ കവിയെ പ്രചരിപ്പിച്ചാല്‍ ഗുരുവിലൂടെ നേടാനാവുന്ന ആത്മീയതയില്‍ അധിഷ്ടിതരായ അനുയായികള്‍ കുറഞ്ഞുപോകുമോ എന്നു പ്രമുഖഗുരുദേവപ്രചാരകരും സംഘാടകരും ഭയപ്പെടുന്നുവോ എന്നും സംശയിക്കേണ്ടതുണ്ട്. മറ്റൊരു കൂട്ടര്‍ക്ക്, ഇത്തരത്തില്‍ ഗുരുവിനു ഒരു മഹത്വം നല്‍കിയാല്‍ ഗുരുവിനു അവര്‍ കല്‍പ്പിച്ചു നല്‍കിയിട്ടുള്ള “ഈഴവദൈവ” മെന്ന സ്ഥാനത്തിന്‍റെ വില കുറഞ്ഞു വെറും ഒരു കവിയായിപ്പോകുമോ എന്ന ഭയവും ഉണ്ടാകാം.

ഗുരുദേവശിഷ്യപരമ്പരയുടെ ആസ്ഥാനമായ ശിവഗിരി ധര്‍മ്മസംഘത്തിന്‍റെ സെക്രട്ടറി സ്വാമി ഋതംബരാനന്ദയുടെ, ഈ വിഷയത്തില്‍ നമ്മുടെ സാഹിത്യനായകന്മാര്‍ ചിന്തിക്കണം, എന്ന ഈയടുത്തകാലത്തുണ്ടായ പ്രസ്താവന സ്വാഗതാര്‍ഹാമായി തോന്നുന്നു

Mr. Mohana Kumar Padmanabhan

ശ്രീനാരായണ ഗുരുദേവന്‍റെ വിപ്ലവകരമായ ഉപദേശങ്ങൾ

ജാതിയുണ്ടെന്ന് വിശ്വസിക്കരുത്

മേൽജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.‌


വിദ്യാഭ്യാസം വർദ്ധിപ്പിക്കണം

മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല. അതുകൊണ്ട് വിദ്യ പഠിക്കണം , അത് പഠിപ്പിക്കണം , അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം.


ദുർദ്ദേവതകളെ ആരാധിക്കരുത്

മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.


പ്രാണിഹിംസ ചെയ്യരുത്

ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളിൽ പോകുകയോ തൊഴുകുകയോ ചെയ്യരുത്


വ്യവസായം വർദ്ധിപ്പിക്കണം

ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്കുന്നത്


കള്ളുചെത്ത് കളയണം

മദ്യം ബുദ്ധിയേയും ആരോഗ്യത്തെയും നശിപ്പിക്കുന്നു. അത് ഉണ്ടാക്കരുത് , കൊടുക്കരുത് , കുടിക്കരുത്. ചെത്തുകാരനെ കണ്ടാൽ കശാപ്പുകാരനെ കാണുന്നതിനേക്കാൾ വെറുപ്പ് കാണും. വലിയ ലാഭമുണ്ടായാൽ പോലും പാപകരമായ തൊഴിൽ ചെയ്യരുത്.

ശ്രീ നാരായണ ഗുരു ജീവിതചരിത്രം (1855–1928) മലയാളം

ആദ്യകാലത്തു നാണു ആശാന്‍ (നാരായണന്‍ ആശാന്‍ എന്നതിന്‍റെ ഹ്രസ്വരൂപം) എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു ൧൮൫൪ ആഗസ്റ്റ് മാസം൨൦-ആണ് ഭൂജാതനായത്. അദ്ദേഹത്തിന്‍റെ പിതാവ് 'മാടന്‍ ആശാന്‍' ആയിരുന്നു. തന്‍റെ വീട്ടില്‍ സമ്മേളിക്കുന്ന ഗ്രാമവാസികള്‍ക്ക് പുരാണങ്ങള്‍ വായിച്ചു കേള്‍പ്പിക്കുകയും അര്‍ത്ഥം വിശദീകരിച്ചു കൊടുക്കുകയും പതിവായിരുന്നതിനാലാണ് 'ആശാന്‍' എന്നദ്ദേഹത്തെ വിളിച്ചുവന്നത്. തിരുവനന്തപുരത്തുനിന്ന് ൧൦ നാഴിക വടക്കുമാറിയുള്ള ചെമ്പഴന്തി ഗ്രാമത്തിലായിരുന്നു മാടനാശാന്‍റെ ഭവനം. പില്ക്കാലത്തു പ്രഖ്യാതനായിത്തീര്‍ന്ന നാരായണ ഗുരുവിന്‍റെ എളിയ പരിതഃസ്ഥിതിയിലുള്ള ജന്മത്തിനു സാക്ഷ്യം വഹിക്കുന്ന ഗൃഹം ഇന്നും പരിരക്ഷിക്കപ്പെട്ടു പോരുന്നുണ്ട്. മാതാവായ കുട്ടിയമ്മ ശാന്തപ്രകൃതയും, ഈശ്വരഭക്തയും, എന്തും എളുപ്പത്തില്‍ മനസില്‍ തട്ടുന്ന മട്ടുകാരിയും ആയിരുന്നു. നാണുവിനു ൨൦ വയസു തികയുന്നതിനുമുന്‍പു ആ സാദ്ധ്വി പരലോകം പ്രാപിച്ചു. വ്യാസമഹര്‍ഷിക്കു ജന്മം നല്‍കിയ ദാശപുത്രി സത്യവതിയെപ്പോലെ, പാരമ്പര്യത്തെക്കുറിച്ചൊ, സമ്പല്‍ പ്രൌഢിയെക്കുറിച്ചൊ ഒന്നും അവകാശപ്പെടാന്‍ അവര്‍ക്കും ഉണ്ടായിരുന്നില്ല. അവരുടെ നന്‍മകള്‍ സഹജങ്ങളായിരുന്നു

പ്രായപൂര്‍ത്തിയെത്തിയതിനുശേഷം, പിതാവുനടത്തിവന്ന പുരാണ വ്യാഖ്യാനവും പാരായണവും നാണു ഏറ്റെടുത്തു. അപ്പൊഴേക്കും മലയാളവും, കുറച്ചൊക്കെ തമിഴും, പഠിക്കാന്‍ കഴിയുന്നേടത്തോളം കാവ്യം,നാടകം, വ്യാകരണം,അലങ്കാരം എന്നിങ്ങനെയുള്ള സംസ്കൃതപാഠങ്ങളും നാണു നേടിക്കഴിഞ്ഞിരുന്നു. അച്ഛനും മകനും, അങ്ങനെ,അന്നത്തെ പരിതഃസ്ഥിതി അനുവദിക്കുന്നിടത്തോളം പാണ്ഡിത്യമുള്ളവരായിരുന്നു. കുടുംബത്തിന്‍റെ ജീവിതമാര്‍ഗ്ഗമെന്ന നിലയില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും, 'ആശാന്‍' എന്ന സ്ഥാനം പാരമ്പര്യവഴിക്ക് തൊഴിലിനെ ആസ്പദിച്ചുതന്നെ വന്നുചേര്‍ന്നതാണ്. ആ നിലയ്ക്കു നാരായണന്‍റെ പശ്ചാത്തലം ഒരിടത്തരം കാര്‍ഷിക കുടുംബത്തിന്‍റേതാണ് എന്നു പറയാം. ജ്യോതിഷം, ആയുര്‍വേദം തുടങ്ങിയ ശാസ്ത്രങ്ങളിലുള്ള അഭിരുചിയും സാംസ്കാരിക പാരമ്പര്യമായി സിദ്ധിച്ചിരുന്നു. നാണുവിന്‍റെ ഒരമ്മാവന്‍ ആയുര്‍വേദചികിത്സ തൊഴിലായിതന്നെ സ്വീകരിച്ചിരുന്നു. സങ്കുചിതവര്‍ഗ്ഗങ്ങളും ജാതികളും കൊണ്ടു വൈവിധ്യമാര്‍ന്ന ഇന്നത്തെ കേരളത്തിന്‍റെ പ്രാഗ് കാലമെന്ന നിലയില്‍, നൂറുകണക്കിനു ജാതികളും ഉപജാതികളും നിറഞ്ഞ ആ സാമൂഹ്യചിത്രത്തെ ശരിക്കും മന്സ്സിലാക്കിയില്ലാത്തവരെ സംബന്ധിച്ചിടത്തോളം, നാരായണ ഗുരുവിനെ, ഇപ്പോള്‍ പലരും ചെയ്യാറുള്ളതുപോലെ, പിന്നോക്ക ജാതിയില്‍പ്പെട്ട ഒരു 'ഈഴവന്‍' എന്നു വകതിരിച്ചു കാണിക്കുന്നത് തെറ്റിദ്ധാരണയ്ക്കിടനല്‍കുന്നതാവും. ഒരു കടങ്കഥപോലെ വൈവിദ്ധ്യം നിറഞ്ഞ കേരളത്തിന്‍റെ ശരിയായ ഒരു സാമൂഹ്യചരിത്രം സത്യസന്ധമായി എഴുതി ഉണ്ടാക്കുന്നതുവരെ വൈദേശികരായ കൊളോണിയല്‍ ഭരണക്കാരുടെയും കൃസ്ത്യന്‍ മിഷനറിമാരുടെയും സൌകര്യത്തിനായി ഓരോ പട്ടികയില്‍ ചേര്‍ത്തു വിളിച്ചുപോന്നിരുന്ന ജാതിപ്പേരുകള്‍ എന്നതില്‍ കവിഞ്ഞ് ഈ ജാതിനാമങ്ങള്‍ക്ക് ഒരര്‍ത്ഥവുമില്ല.

ബാല്യകാലത്ത് തടികുറഞ്ഞ്, കായികാഭ്യാസങ്ങള്‍ക്കു യുക്തമായ ശരീരപ്രകൃതിയായിരുന്നുവത്രെ നാണുവിനുണ്ടായിരുന്നത്. ഉന്നം പിഴക്കാത്ത ആ ബാലന്‍, വീട്ടിനടുത്തുള്ള ഒരു കൂറ്റന്‍ മാവില്‍നിന്ന് മാങ്ങകള്‍ എളുപ്പത്തില്‍ എറിഞ്ഞുവീഴ്ത്തുമായിരുന്നു. വിദ്യാഭ്യാസകാലത്ത് തെറ്റില്ലാത്ത കൈയ്യക്ഷരവും, ഋജുവും പരിശുദ്ധവുമായ സ്വഭാവരീതികളുമാണു നാണുവിനുണ്ടായിരുന്നത്. അക്കാലത്തുപോലും ജാതിനിയമങ്ങളെ വിസ്മരിച്ചോ, കരുതിക്കൂട്ടി അതിലംഘിച്ചോ ഗ്രാമത്തിലെ എല്ലാ കുട്ടികളുമായും ആ ബാലന്‍ ഇടപഴകിയിരുന്നു എന്നു ജീവചരിത്രകാരന്‍മാര്‍ എടുത്തുപറയുന്നുണ്ട്. പാഠങ്ങള്‍ നാണുവിന് ഒട്ടും പ്രയാസമുള്ളതായിരുന്നില്ല. ഒരിക്കലും ശിക്ഷിക്കേണ്ടതില്ല, അങ്ങനെയൊരു ശിഷ്യനെയാണ് അദ്ധ്യാപകന്‍മാര്‍ അവനില്‍ കണ്ടത്. എന്നാല്‍ അദ്ദേഹത്തിന്‍റെ അന്വേഷണബുദ്ധിയാകട്ടെ എപ്പോഴും എല്ലറ്റിനെയും നിശിതമായി ചോദ്യം ചെയ്യുന്നതും, ഒരു ശാസ്ത്രജ്ഞന്‍റേതുപോലെ കാര്യകാരണങ്ങളെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തുവാന്‍ നിര്‍ബന്ധം പിടിക്കുന്നതുമായിരുന്നു. ഔഷധികളുടെ ഗുണവീര്യങ്ങള്‍ പലപ്പോഴും പരിശോധിച്ചു നോക്കിയിട്ടുള്ളത് സ്വശരീരത്തില്‍ത്തന്നെ അവയെ പ്രയൊഗിച്ചു നോക്കിയിട്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.

ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ നാണുവിന് സ്വന്തം പ്രവൃത്തിയും, സ്വന്തം ഗ്രാമത്തില്‍ ലഭ്യമായ വിദ്യാഭ്യാസവും അപര്യാപ്തമായി തോന്നി.

ഒരിക്കല്‍ ആരോടും പറയാതെ അദ്ദേഹം വീടുവിട്ട് ഇരുപതു നാഴിക വടക്കുള്ള ഒരു ഗ്രാമത്തിലേക്കു പോയി. വീട്ടിലെ വിശ്വസ്ഥനായ ഒരു വേലക്കാരനുവേണ്ടി ഏതാനും സമ്മാനങ്ങള്‍ അവനു ലഭിക്കത്തക്കവണ്ണം വച്ചിട്ടുണ്ടായിരിന്നത്രെ. തിരഞ്ഞുചെന്ന അമ്മാവന്‍ കണ്ടത് ചിറയിന്കീഴ് ഗ്രാമത്തില്‍ ഉപരിപഠനം നടത്തുന്നതായിട്ടാണ്. അവിടെനിന്നും അമ്മാവനൊടൊപ്പം മടങ്ങിവന്നെങ്കിലും, വീണ്ടും സംസ്കൃതം പഠിക്കണമെന്നുള്ള നി‍ര്‍ബന്ധത്തോടുകൂടി കായംകുളത്തിനടുത്തുള്ള പുതുപ്പള്ളി എന്ന സ്ഥലത്തു പോകുകയുണ്ടായി അവിടെ വാരണപ്പള്ളി എന്ന പുരാതന കുടുംബത്തില്‍ വിദ്യാര്‍ത്ഥികളെ താമസിപ്പിച്ചു ഗുരുകുല സമ്പ്രദായത്തില്‍ പഠിപ്പിക്കുന്ന പതിവുണ്ടായിരുന്നു. അക്കാലത്ത് അവിടെ ശിക്ഷണം നല്‍കി വന്നിരുന്നത് ഒരു സുപ്രസിദ്ധ പണ്ഡിതനായിരുന്ന കുമ്മമ്പിള്ളി രാമന്‍പിള്ള ആശാനായിരുന്നു. ഒരു ഏകാദ്ധ്യാപക സ്ഥാപനമായ ഈ പാഠശാലയില്‍ രണ്ടുമൂന്നു ഡസന്‍ വിദ്യാര്‍ത്ഥികള്‍ക്കു അടുത്തു മറ്റെങ്ങും ലഭ്യമല്ലാതിരുന്ന ഉയര്‍ന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കപ്പെട്ടുവന്നു. പുരാതനേന്ത്യയിലെ വനാന്തര ഗുരുകുലങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അത്. ഭരണകൂടത്തിന്‍റെയോ സര്‍വ്വകലാശാലയുടെയോ സഹായമൊന്നുമില്ലാത്ത അത്തരം സ്ഥാപനങ്ങളാണ് ഇന്ത്യന്‍ സംസ്കാരപാരമ്പര്യത്തിന്‍റെ നട്ടെല്ലായിരുന്നിട്ടുള്ളത്. ഗുരു കോലായിലുള്ള തന്‍റെ പീഠത്തില്‍ ഇരുന്നുകൊണ്ട് പറഞ്ഞുകൊടുക്കുന്നത് അടുത്തിരുന്നു ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുവാനുള്ള പാകത്തില്‍ കെട്ടിയിരുന്ന ഒരോലക്കുടിലില്‍ ഇരുന്നു ശിഷ്യന്‍മാര്‍പാഠം കേള്‍ക്കുകയാണു പതിവ്. തലമുറകളെ കവച്ചുവച്ചുപോന്നിട്ടുള്ള ജ്ഞാനത്തിന്‍റെയും സംസ്കാരത്തിന്‍റെയും മുറിയാത്ത പ്രവാഹത്തെ നിലനിര്‍ത്തിപോന്നിരുന്നത് ഇപ്രകാരമുള്ള ഗുരുക്കന്‍മാരുടെയും ശിഷ്യന്‍മാരുടെയുമിടയില്‍ ഉണ്ടായിരുന്ന സുദൃഢമായ പാരസ്പര്യമായിരുന്നു

ഈ വിദ്യാലയത്തിലെ ജീവിതം നാണുവിനൊഴിച്ചു മററാര്‍ക്കുംതന്നെ പ്രശാന്തമോ, അന്തര്‍മുഖത്വപ്രേരകമോ ആയിരുന്നില്ല. അന്നത്തെ സതീര്‍ത്ഥ്യരില്‍ പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യനും വെളുത്തേരി കേശവനാശാനും പിന്നീട് അവരുടെ സ്വന്തം രംഗങ്ങളില്‍ പ്രശസ്തരായി. അതുപോലെ പില്ക്കാത്ത് ഗുരുവിനോട് ഏറ്റവും ബന്ധപ്പെട്ട ഒരു മഹാത്മാവായിരുന്നു ചട്ടമ്പിസ്വാമികളെന്നു പിന്നീടു പ്രസിദ്ധനായിത്തീര്‍ന്ന കുഞ്ഞന്‍പിള്ള ചട്ടമ്പി. ഈ പേര് പഴയ തിരുവിതാംകൂറിലെ സംസ്കാരത്തേയും ഭാഷയേയും വളരെ സ്വാധീനം ചെയ്തിരുന്ന തമിഴില്‍നിന്ന് ഉണ്ടായിട്ടുള്ളതായിരിക്കണം. ശിക്ഷണത്തിനു സഹായകമാകുന്ന ചട്ടമനുസരിച്ച് ഗുരുകുലത്തിലെ അച്ചടക്കം പാലിച്ചുപോന്നിരുന്ന ആളിനെയാണു ചട്ടമ്പി എന്നു വിളിച്ചു വന്നിരുന്നത്.തമിഴില്‍ 'ചട്ടം' എന്നു പറഞ്ഞാല്‍ നിയമം എന്നും, 'പിള്ള'എന്നു പറഞ്ഞാല്‍ അധികാരിയെന്നുമാണ് അര്‍ത്ഥം. നാണു അസാധാരണമായ ഉള്‍വലിവോടുകൂതി ജിവിച്ചിരുന്ന അത്യന്തം സരളസ്വഭാവമുള്ള ഒരു ശാന്തനായിരുന്നു. ആ ജീവിതത്തിന്‍റെ അടിയൊഴുക്കു ഭക്തിനിര്‍ഭരമായിരുന്നു. എന്നാല്‍ തന്‍റെ സതീര്‍ത്ഥ്യരാകട്ടെ ഒന്നിനെയും സാരമാകുന്ന പ്രകൃതമുള്ളവരായിരുന്നില്ല. കടലില്‍സഞ്ചരിക്കുന്നവരുടെ ഒരു സാഹസിക മനോഭാവം അവരില്‍ തെളിഞ്ഞു കാണാമായിരുന്നു. വര്‍ഗ്ഗപരമായി നോക്കുന്നതായാല്‍ ഇവര്‍ക്കു ദക്ഷിണസാഗരദ്വീപുകളിലെ ജനങ്ങളുമായി വേഴ്ചയുണ്ടായിരുന്നു എന്നു പറയാം. അവരുടെ പ്രകൃതവുമായി ഒരിക്കലും പൊരുത്തപ്പെടാത്ത നാണുവിനെ അവര്‍ അതുകൊണ്ട് എപ്പോഴും പരിഹാസത്തിന് പാത്രമാക്കിയെങ്കില്‍ അതില്‍ ഒട്ടും അത്ഭുതപ്പെടുവാനില്ല. ഈ യുവാക്കന്‍മാരായ സതീര്‍ത്ഥ്യരുടെ ചാപല്യം അതിരു കടന്നു പോകാതെ നോക്കുവാന്‍ അക്കുടുംബത്തിലെ പ്രധാനിയായ കാരണവര്‍ ശ്രദ്ധവച്ചിരുന്നു. നാണു അധികസമയവും ഗ്രന്ഥപാരായണത്തില്‍ത്തന്നെ മുഴുകിയിരിക്കും.

തനിക്കു വേഴ്ചയുണ്ടായിരുന്നത് വളരെ കുറച്ചുപേരോടുമാത്രം. അതു പലപ്പോഴും എല്ലാവരാലും വിഗണിക്കപ്പെട്ടിരുന്ന ഭൃത്യനോടോ പശുപാലകനോടോ ആയിരിക്കുകയും ചെയ്യും. ബാലിശങ്ങളും ഉപരിപ്ലവങ്ങളുമായ കാര്യങ്ങളെ വിട്ട്, അഗാധ കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കുന്ന സാത്വികരുമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ സഹവാസം. 

ഒരിക്കല്‍ അദ്ദേഹം വാരണപ്പള്ളിയിലെ ഒരു ലതാനികുഞ്ജത്തില്‍ ധ്യാനലീനനായിരിക്കുമ്പോള്‍ സമാധിസ്ഥനായിത്തീരുകയും, വളരെ നേരത്തേക്കു ബാഹ്യപ്രജ്ഞ മറഞ്ഞുപോവുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പിന്നീടു ചിരസ്ഥായിയായിത്തീര്‍ന്ന ഗൂഢാവബോധത്തിന്‍റെ പ്രാരംഭദശയായി ഇതിനെ കണക്കാക്കാവുന്നതാണ്. അന്നു താന്‍ അനുഭവിച്ച ആത്മനിര്‍വൃതിയുടെ ഒരു ഏകദേശരൂപം മനസ്സിലാക്കുവാന്‍ ഗുരു തന്നെ ആ അവസരത്തില്‍ രചിച്ച ഒരു പദ്യശകലം സഹായകമാകുമെന്നു കരുതി താഴെ ചേര്‍ക്കുന്നു:

"ഭുയോവൃത്തി നിവൃത്തിയായ് ഭുവനവും സത്തില്‍ തിരോഭൂതമായ്
പീയൂഷധ്വനി ലീനമായ് ചുഴലവും ശോഭിച്ചു ദീപപ്രഭ;
മായാമൂടുപടം തുറന്നു മണിരംഗത്തില്‍ പ്രകാശിക്കുമ-
ക്കായാവിന്‍ മലര്‍മേനി കൌസ്തുഭമണിഗ്രീവന്‍റെ ദിവ്യോത്സവം."

ശിവഗിരി ശാരദാ പ്രതിഷ്ഠയുടെ പശ്ചാത്തലം

കേരളത്തിനകത്തും പുറത്തുമായി ഏകദേശം എഴുപത്തി ഒമ്പതോളം പ്രതിഷ്ഠകള്‍ ശ്രീ നാരായണ ഗുരുദേവന്‍ നേരിട്ടും, ശിഷ്യ പ്രമുഖര്‍ വഴിയും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഗുരു സ്വന്തം ഇഷ്ടപ്രകാരം സ്ഥാപിച്ചത് പ്രധാനമായും മൂന്നെന്നമാണ്. മറ്റുള്ളതെല്ലാം അതതു പ്രദേശത്തുള്ളവരുടെ ആവശ്യപ്രകാരം നിര്‍വഹിച്ചു കൊടുത്തിട്ടുള്ളതാണ്. സ്വേച്ഛപ്രകാരം സ്ഥാപിച്ചത്, 1888 ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ, 1912 ലെ ശിവഗിരി ശാരദാ മഠം, 1913 ലെ ആലുവ അദ്വൈതാശ്രമം എന്നിവയാണ് ക്ഷേത്രം, മഠം, ആശ്രമം എന്നീ മൂന്നും ആത്മീയ വികാസത്തിന്‍റെ മൂന്നു തലങ്ങളെ കുറിക്കുന്നു.

അകവും പുറവും തിങ്ങുന്ന ദൈവത്തെ അതിന്‍റെ സ്വാത്വിക ഭാവത്തില്‍ ആരാധിക്കാന്‍ സവര്‍ണ്ണന് മാത്രമേ അക്കാലത്ത് അധികാരം ഉണ്ടായിരുന്നുള്ളൂ. ഏകദേശം പതിനൊന്നാം ശതകം മുതല്‍ ഇരുപതാം ശതകത്തിന്‍റെ പൂര്‍വാര്‍ദ്ധം വരെയും ബ്രാഹ്മണ മേധാവിത്തം കേരളത്തില്‍ ശക്തമായി നില നിന്നു. ജാതി വ്യവസ്ഥ പണ്ടത്തേക്കാള്‍ രൂക്ഷമായി. ക്ഷേത്രങ്ങള്‍ക്കടുത്തുള്ള വഴിയില്‍ കൂടി പോലും നടക്കാന്‍ അധികാരമില്ലാത്ത, നാണം മറക്കാന്‍ അവകാശമില്ലാത്ത, അക്ഷരം പഠിക്കാന്‍ അവകാശമില്ലാത്ത, സ്വന്തം ശരീരത്തിലെ അവയവങ്ങള്‍കുവേണ്ടി കരം കൊടുക്കേണ്ടിയിരുന്ന ഒരു അടിമ വര്‍ഗ്ഗം ഇവിടെ നില നിന്നു. സകല ജീവിതാനന്ദങ്ങളില്‍ നിന്നും അസ്പര്‍ശ്യരാക്കി മാറ്റി നിര്‍ത്തിയിരുന്ന ഈ വിഭാഗത്തിന് ശെരിയായ ഈശ്വരാരാധന പോലും നിഷിദ്ധമായിരുന്നു. മാടന്‍, മറുത, ഇശക്കി, ചാത്തന്‍, വങ്കാരമാടന്‍, കരിങ്കാളി, തുടങ്ങിയ പ്രാകൃത ദൈവങ്ങളെ, കള്ളും, തവിടും, കൊഴിചോരയും നേദിച്ച് തുള്ളി കല്പിച്ച് ആരാധിക്കുന്നതായിരുന്നു അവര്‍ക്ക് വിധിച്ചിരുന്ന രീതി. അജ്ഞതയും അടിമത്തവും, താമസാരധനയും ഒക്കെ കൂടി മൃഗ സമാനമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. ഭൂരി പക്ഷം വരുന്ന അവര്‍ണ്ണ ജനത ഈ അടിമത്തത്തിന്‍റെ ആണിക്കല്ലായതാകട്ടെ ക്ഷേത്രങ്ങളും ക്ഷേത്രങ്ങള്‍ വഴി സ്ഥാപിചെടുക്കപ്പെട്ട ഈ സവര്‍ണ്ണ മേധാവിത്വത്തെ നിശബ്ദം വെല്ലുവിളിക്കാന്‍ ഗുരു ഉപാധി ആക്കിയതും ക്ഷേത്രങ്ങള്‍ തന്നെയായിരുന്നു. 1888 ലെ അരുവിപ്പുറം ശിവപ്രതിഷ്ഠയോടെയാണ്, ലോക ചരിത്രം ഇന്നോളം സാക്ഷ്യം വഹിക്കാത്ത ആ വിപ്ലവം അരങ്ങേറിയത്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ദ്ധത്തിലും ആയി കേരളത്തില്‍ നടന്ന സവിശേഷമായ നവോത്ഥാനത്തിന്‍റെ ആണിക്കല്ലായി മാറിയത് അരുവിപ്പുറം ശിവപ്രതിഷ്ഠയാണ്. ശവ സമാനമായി കിടന്നിരുന്ന ജനതയെ ശിവമാക്കി തീര്‍ത്തതായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠ.

'ക്ഷയാത് ത്രായാതെ ഇതി ക്ഷേത്രം' എന്നതാണ് ക്ഷേത്രത്തിന്‍റെ നിര്‍വചനം. ബാഹ്യവും ആഭ്യന്തരവുമായ ജീര്‍ണതകളില്‍ നിന്നും വ്യക്തിയേയും സമഷ്ടിയെയും രക്ഷിക്കുന്നതാണ് ക്ഷേത്രം. ആത്മ ജ്ഞാനതിലെക്കുള്ള മനുഷ്യന്‍റെ വളര്‍ച്ചയുടെ ആദ്യ പടവാണ് ക്ഷേത്രങ്ങള്‍. ഉപാധിയിലൂടെയല്ലാതെ നിരുപാധികമായ ബ്രഹ്മത്തെ പ്രാപിക്കാന്‍ സാധിക്കുന്നതല്ല. വിഗ്രഹങ്ങളെ ഈശ്വര ബുദ്ധിയോടുകൂടി ഉപാസിച്ചാലേ, ഉപാസക ചിത്തം കാലക്രമേണ ശുദ്ധവും എകാഗ്രവുമാക്കി തീര്‍ക്കുവാന്‍ സാധിക്കൂ. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം സ്ഥൂലമായതിന്‍റെ ആരാധനയിലൂടെ വേണം സൂക്ഷമമായതിലേക്ക് ചെന്നെത്താന്‍. അതിനായിട്ടായിരുന്നു അരുവിപ്പുറത്തു ഗുരു ശിവനെ പ്രതിഷ്ഠിച്ചത്.

യാതൊരു ശില്പിയും കൊത്തിയ ശിലയല്ല ഗുരു പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്. നെയ്യാറിലെ ശങ്കരന്‍ കുഴിയുടെ ആഴങ്ങളില്‍ ഗുരുവിന്‍റെ സ്പര്‍ശം കാത്തു കിടന്ന ആ ശില കാലം തന്നെ ഗുരുവിനു വേണ്ടി കാത്തു വെച്ചതായിരിക്കണം. നദിക്കു അഭിമുഖമായി ഒരു ശിലാതലം മാത്രമാണ് ഗുരു പ്രതിഷ്ഠയുടെ വേദിയായി ചൂണ്ടിക്കാണിച്ചു കൊടുത്തിരുന്നത്. മഹാകവി കുമാരനാശാന്‍റെ 'ബ്രഹ്മശ്രീ നാരായണ ഗുരു' എന്നാ ലഘു ജീവചരിത്രത്തില്‍ പ്രതിഷ്ഠാ കര്‍മ്മത്തെ വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്. "പ്രതിഷ്ഠയുടെ സംഭാരമായി ഉണ്ടായിരുന്നത് കുറെ പുഷ്പങ്ങളും വിളക്കുകളും, നാദസ്വര വായനയും മാത്രമായിരുന്നു. പീഠം ആയി സങ്കല്‍പ്പിച്ചിരുന്ന പാറയുടെ മീതെ ഒരു പന്തല്‍ കെട്ടിയിരുന്നു. അര്‍ദ്ധരാത്രിയോടു കൂടി സ്വാമി സ്നാനം ചെയ്തു വന്നു അതിനകത്ത് കടന്ന് പ്രതിഷ്ടിക്കാനുള്ള ശിലയെ കയ്യില്‍ എടുത്ത് ധ്യാനിച്ച്‌ കൊണ്ട് മൂന്നു മണി വരെ ഒരേ നിലയില്‍ നിന്നു. സ്വാമിയുടെ തേജോമയമായ മുഖത്ത് ആ സമയം അശ്രുധാരകള്‍ പ്രവഹിച്ചു കൊണ്ടിരുന്നു. കാണികള്‍ ഭക്തി പരവശരായി പഞ്ചാക്ഷര മന്ത്രം ഉച്ചത്തില്‍ ജപിച്ചു ഏക മനസ്സോടെ ചുറ്റും നിന്നു. മൂന്ന് മണിക്ക് ശിലയെ സ്വാമി പീഠത്തില്‍ പ്രതിഷ്ഠിച്ച് അഭിഷേകം ചെയ്തു. ആ സമയത്ത് ചില അത്ഭുതങ്ങള്‍ നടന്നതായി പലരും പറയുന്നു". വൈദികമായ വിധികള്‍ ഒന്നും കൂടാതെയാണ് ഗുരുവിന്‍റെ 'ശിവന്‍' പ്രതിഷ്ടിതമായത്. ശങ്കരന്‍ കുഴിയില്‍ നിന്നും ആ പാതി രാവില്‍ മുങ്ങിയെടുത്ത ശിലയില്‍ സ്വന്തം കണ്ണീരാകുന്ന ഗംഗാജലം കൊണ്ടാണ് ഗുരു ആദ്യം അഭിഷേകം നടത്തിയത്.

മനുഷ്യരായി ജനിച്ചിട്ടും മനുഷ്യരായി ജീവിക്കാന്‍ അക്കാലത്തു അവകാശമില്ലാതിരുന്ന ജനത്തിന് വേണ്ടിയാണ് കാരുണ്യ മൂര്‍ത്തിയായ ഗുരു അന്ന് കന്നീരോഴുക്കിയത്‌. ഉരുണ്ട ശിവലിംഗ സദൃശമായ ശില പരന്ന പാറയില്‍ ഉറച്ചതെങ്ങനെ എന്ന് നമുക്ക് അത്ഭുതം തോന്നാം. ആകാശത്ത് നിന്നും ഒരു മിന്നല്‍ പിണര്‍ ശിലയില്‍ സ്പര്‍ശിച്ചപ്പോള്‍ കൈ പൊള്ളിയിട്ടെന്ന പോലെ ഗുരു പരന്ന പാറയില്‍ ശിഅല്‍ പ്രതിഷ്ഠിച്ചു. 'അഷ്ടബന്ധം ഒഴിക്കേണ്ടയോ'? എന്ന് വൈദ്യന്മാര്‍ ചോദിച്ചപ്പോള്‍ "അത് ഉറച്ചു പോയല്ലോ" എന്ന് ഗുരു മറുപടി പറഞ്ഞു പോലും! ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഒരിക്കല്‍ പോലും അഷ്ടബന്ധ നവീകരണ കലശം അവിടെ നടത്തേണ്ടി വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഗുരുവിന്‍റെ തപസ്സിന്‍റെ ഊര്‍ജ്ജം തന്നെയാകാം ശിലകളെ തമ്മില്‍ ഉരുക്കി ചേര്‍ത്ത താപോര്‍ജ്ജമായി തീര്‍ന്നിരിക്കുക. പ്രതിഷ്ഠയ്ക്ക് ശേഷം ക്ഷേത്രം പണിതപ്പോള്‍ അതിന്റെ ചുമരില്‍ ഗുരു കുറിച്ചു വെച്ചത് പഞ്ചാക്ഷര മന്ത്രമല്ല പകരം

ജാതിഭേതം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃക സ്ഥാനമാണിത്.

എന്ന വിശ്വ മാനവിക സൂക്തമാണ്. ഗുരുവിനെ സംബന്ധിച്ച് ക്ഷേത്രം എന്നത് ഈ വിശ്വം തന്നെ.

ഞാന്‍ ആര്? എന്ന ചോദ്യത്തിന്‍റെ ഉത്തരം മാത്രം ജ്ഞാനം. അല്ലാത്തതെല്ലാം അജ്ഞാനം എന്നരുളിയത് രമണ മഹര്‍ഷിയാണ്. ഈ ജ്ഞാനം ഒരു ഗുരുവില്‍ നിന്നെ വേണ്ട വിധം പകര്‍ന്നു കിട്ടൂ. ആത്മജ്ഞാനിയായ ഗുരുവിനോടൊപ്പം ശിഷ്യന്മാരും താമസിച്ച് ആത്മവിദ്യ അഭ്യസിക്കുന്ന ഇടമാണ് മഠം. ഗുരു സ്വരൂപിണിയും ശ്രീ വിദ്യയുമായ ശാരദയെ പ്രതിഷ്ഠിച്ച് ആത്മവിദ്യ അഭ്യസിച്ചു ജീവിതം അര്‍ത്ഥവത്താക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതായിരിക്കാം ശാരദാ പ്രതിഷ്ഠയിലൂടെ ഗുരു ലക്ഷ്യമിട്ടത്.

ജീവിത കാലം മുഴുവന്‍ നിരന്തരം സഞ്ചരിച്ചു കൊണ്ടിരുന്ന ഋഷി ആയിരുന്നു ശ്രീനാരായണഗുരുദേവന്‍. സന്ന്യാസി ഒരിടത്ത് തന്നെ സ്ഥിരമായി താമസിക്കുന്നത് ശരിയല്ല എന്നാണ് ശാസ്ത്രം. ചരതി ചരതി എന്നായിരിക്കണം സന്യാസിയുടെ ജീവിതം. എന്തുകൊണ്ടെന്നാല്‍ ഒന്നിനോടും പ്രതെയക മമത സന്യാസിക്കു ഉണ്ടാകാന്‍ പാടില്ല. 1903 ജനുവരി 7 ന്‌ അരുവിപ്പുറത്തു വെച്ച് ആണ് സംഘടനകളുടെ മാതാവായ ശ്രീ നാരായണ ധര്‍മ പരിപാലന യോഗത്തിന് തുടക്കം കുറിക്കുന്നത്. അതിനടുത്ത വര്‍ഷം ഗുരു തന്‍റെ ആസ്ഥാനം അരുവിപ്പുറത്തു നിന്നു ശിവഗിരിയിലെക്ക് മാറ്റി.

ഗുരുവിനെ കുറിച്ചുള്ള മഹാകവി കുമാരനാശാന്‍റെ ജീവിത ചരിത്രത്തില്‍ ഇങ്ങനെ കാണുന്നു. "1079ാ൦ ആണ്ട് സ്വാമി വര്‍ക്കല ഇപ്പോള്‍ ശിവഗിരി മഠം സ്ഥാപിച്ചിരിക്കുന്ന കുന്നിനു സമീപം ഒരു ദിക്കില്‍ പതിവായി ചെന്നിരിക്കുകയും ഒരു കുടില് കെട്ടി കുറെ നാള്‍ താമസിക്കുകയും ചെയ്തിരുന്നു. അതിനു ചുറ്റും വഴുതിന, പയര്‍, കത്തിരി, വെണ്ട മുതലായ സസ്യങ്ങള്‍ കൃഷി ചെയ്യിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആ കൃഷി സ്ഥലത്തിന് തെക്കായി ഒരു കുന്നുണ്ടായിരുന്നത് ആരുടേയും പേരില്‍ പതിഞ്ഞിട്ടില്ലെനു മനസിലാവുകയാല്‍ തന്‍റെ ഇരിപ്പ് സ്വാമി ആ സ്ഥലത്തേക് മാറ്റി. കുന്നിന്‍റെ മുകളില്‍ ഒരു പര്‍ണശാല കെട്ടി മിക്കവാറും സ്ഥിരമായി താമസിച്ചു എന്ന് തന്നെ പറയാം. ഗുരു ആവശ്യപ്പെട്ടതനുസരിച്ച് കൈതക്കോണത്ത് കച്ചപ്പി ആശാന്‍ ഓല കൊണ്ടും മുള കൊണ്ടും ഒരു മാടം കെട്ടി കൊടുത്തു. സഹചാരിയും പച്ചകക്കാരനുമായിരുന്ന പപ്പു ശാന്തിയോടൊപ്പം ഗുരു അവിടെ താമസം തുടങ്ങി. പിന്നീട് ഈ കുന്ന് തന്‍റെ പേരില്‍ പതിപ്പിച്ചു വാങ്ങി. ചുറ്റും ദാനമായി കിട്ടിയ സ്ഥലത്തിനടക്കം 'ശിവഗിരി' എന്ന് പേര് നല്‍കുകയും ചെയ്തു.

( Dr . ഗീത സുരാജിന്‍റെ "ശ്രീ നാരായണ ഗുരുദേവന്‍റെ ശാരദാ പ്രതിഷ്ഠയും ജനനീനവരത്നമഞ്ജരിയും" എന്ന കൃതിയില്‍ നിന്നും..)

ഒരു ഡോക്ടര്‍ പല്‍പ്പു - ശ്രീനാരായണ ഗുരുദേവ സംഭാഷണം

കൊട്ടും സ്യൂട്ടും ഷൂസും ധരിച്ചാണ് ഡോക്ടര്‍ പല്‍പ്പു ശ്രീനാരായണ ഗുരുദേവനെ കാണുവാന്‍ വരാറ്. ഷൂസ് ഒന്നും ഊരാതെ മഠത്തില്‍ കയറുകയും ചെയ്യും. ഇവര്‍ രണ്ടു പേരും തമ്മിലുള്ള ഒരു രസകരമായ സംഭാഷണം.

പല്‍പ്പു: കഥകളിക്കാരനെപോലെ കെട്ടുമുറുക്കാന്‍ പ്രയസമുണ്ടെങ്കിലും ഈ വേഷത്തിന് ഒരു ഗുണമുണ്ട്. ഇതിനു അയിത്തം ഇല്ല.

ഗുരു: സായിപ്പിനോടുള്ള ബഹുമാനം വേഷത്തോടുമുണ്ടോ?

പല്‍പ്പു: ബഹുമാനം ഒന്നുമില്ല. സായിപ്പു മ്ലെച്ചനല്ലേ? ഈ വേഷം കാണുമ്പോള്‍ മ്ലെച്ചനോട് ബന്ധപ്പെട്ടവനാണ് എന്ന് കരുതി മറ്റവന്‍ തന്നേ മാറിപ്പോയ്ക്കോളും.

Friday 12 September 2014

Swami Sivananda of the Divine Life Society on Sree Narayana Guru

A mystic of dynamic temper, a practical yogi, and the famous spiritual leader of Kerala, Sri Narayana Guru was born in 1855, wandered far and wide in his spiritual search for the answer to the problems of life, had studied minutely India's most sacred books, and through struggle, iron will and hardships distinguished himself as one of the greatest of the modern saints who have exemplified in their own shining lives the ideal of the unity of all life, the oneness of mankind, the profound love for all that breathes. 

He was fired by a reformer's zeal and held aloft by the inspiring example of his own life the grandeur of the gospel of Advaita Vedanta.

Universality of outlook constitutes the striking feature of the great life and thought of Sri Narayana Guru. 

Serene, kind and humorous, Shri Narayana Guru possessed a keen intelligence of Vedanta. 

His entire life's work formed one splendid story that illustrated powerfully the applicability of the principles of Vedanta to daily life.

May Kerala, India and all the world draw from his life yet greater inspiration and seek to propagate on a wider scale his brilliant teachings, his lofty principles and his gospel of unity!

Thursday 11 September 2014

ശ്രീ നാരായണ മഹാഗുരുവിന്‍റെ ജന്മ വര്‍ഷം

ഗുരുദേവന്റെ ജനന വര്‍ഷത്തെ കുറിച്ച് ഇപ്പോഴും അഭിപ്രായ ഐക്യം ഉണ്ടായിട്ടില്ല. 1030, 31,32 എന്നിങ്ങനെ പല ഭാഗങ്ങളില്‍ നിന്നും കേള്‍ക്കുന്നുണ്ട്.

ഇവിടെ പല സുഹൃത്തുക്കളും അന്ന് ഈഴവര്‍ നാളും, മറ്റും 
നോക്കാറില്ലായിരുന്നു എന്ന അഭിപ്രായം രേഖപ്പെടുത്തികണ്ടു. ഈഴവരുടെ ചരിത്രം നോക്കിയാല്‍ അത് തെറ്റാണെന്ന് മനസിലാകും. ഇട്ടി അച്യുതന്‍ വൈദ്യരും, സായിപ്പിനെ സംസ്കൃതം പഠിപ്പിച്ച ആറാട്ടുപുഴ വേലായുധപണിക്കരും മതി ജ്ഞാനികളായ ഈഴവര്‍ അന്നുണ്ടായിരുന്നു എന്ന് മനസിലാക്കാന്‍. ഗുരുദേവന്റെ മാതുലന്‍ പണ്ഡിതന്‍ ആയിരുന്നിരിക്കെ ഗുരുവിന്റെ ജനന സമയം നോക്കിയിട്ടില്ല എന്ന് വിചാരിക്കാന്‍ യാതൊരു ന്യായവും ഇല്ല.

ശിവഗിരിയില്‍ ഉണ്ടായിരുന്ന ഒരു ബോര്‍ഡില്‍ (ഇപ്പോള്‍ അത് അവിടെ ഉണ്ടോ എന്ന് എനിക്കറിയില്ല) ഗുരുദേവന്‍ 1030 ചിങ്ങമാസത്തില്‍ ചതയദിവസം ചെമ്പഴന്തിയില്‍ ജനിച്ചു എന്ന് രേഖപ്പെടുതിയിരുന്നു. ഗുരുദേവന്‍ ജീവിച്ചിരുന്ന കാലത്ത് തന്നെ അത്യുത്തമ ശിഷ്യന്മാരില്‍ ഒരാളായിരുന്ന സ്വാമി ധര്‍മ്മതീര്‍ഥര്‍ ആണ് ഇത് സ്ഥാപിച്ചത് എന്നാണ് പറയപെട്ടിരുന്നത്.എന്നാല്‍ ശിവഗിരി മഠം തന്നെ ഗുരുദേവ ജയന്തി വര്ഷം ആയി കണക്കാക്കിയത് 1032 ആയിരുന്നു. സ്വാമി ധര്‍മ്മതീര്‍ഥര്‍ ജീവിച്ചിരുന്ന കാലത്തും അങ്ങനെ തന്നെ ആണ് ഗുരു ജയന്തി ആചരിച്ചിരുന്നത്.

സ്വാമി ധര്‍മ്മതീര്‍ഥര്‍ ഗുരുദേവനെ കുറിച്ച് എഴുതിയ The Prophet of Peace, The Great nation Builder എന്നീ പുസ്തകങ്ങളില്‍ ഗുരുദേവന്റെ ജനനം 1031 chingam 14 എന്ന് രേഖപെടുതിയിരിക്കുന്നു. അതായത് 1855 August 28. 

സ്വാമി ധര്‍മ്മതീര്‍ഥര്‍ തന്നെ എഴുതിയിട്ടുള്ള ശ്രീനാരായണ ഗുരുദേവ മാഹാത്മ്യം എന്ന ഗ്രന്ഥത്തിലും അദ്ദേഹം ഇത് തന്നെ ആവര്‍ത്തിക്കുന്നു. തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന “ജ്യോതിഷ മാസികയില്‍” കെ.കെ. കുറുപ്പ് എന്ന പണ്ഡിതന്‍ ഗുരുവിന്റെ ജനനവര്‍ഷം ആയിരത്തി മുപ്പത്തിഒന്നു എന്ന് വ്യക്തമായി സമര്ധിച്ചിരിക്കുന്നു.

തിരുവതാംകൂറില്‍ കൊല്ലവര്ഷം തുടങ്ങുന്നത് ചിങ്ങം ഒന്നാം തീയതിയും ബ്രിട്ടീഷ്‌ മലബാറില്‍ തുടങ്ങുന്നത് കന്നി ഒന്നാം തീയതിയും ആണെന്നുള്ള അദ്ധേഹത്തിന്റെ അഭിപ്രായം അനുസരിച്ചാകണം തിരുവതാംകൂറിലെ 1031 ചിങ്ങം മലബാറിലെ 1030 ചിങ്ങം ആകുന്നതു 1030 കാര്‍ക്കും, 1031കാര്‍ക്കും അങ്ങനെ ആശ്വാസിക്കാം എങ്കിലും ഇംഗ്ലീഷ്‌ വര്ഷം വരുമ്പോള്‍ ആഗസ്റ്റ്‌ മാസം മലബാറിലും, തിരുവതാംകൂരിലും പ്രത്യേക വര്‍ഷങ്ങളായി വരുത്തില്ലല്ലോ. 

ശ്രീനാരായണ ഗുരുദേവ സ്തോത്രത്തില്‍ ഇങ്ങനെ പറയുന്നു,

“സിംഹമാസേ, വാരുണികെ ശുഭാര്‍ക്ഷേ, സ സഹസ്രാകെ ഏകാത്രിംശത് സ്മെതാബ്ധെ ജാതം നൌമി മഹാമതി”

ആയിരത്തി മുപ്പത്തി ഒന്ന് കൊല്ല വര്ഷം ചിങ്ങമാസം ശുഭമായ ചതയ നക്ഷത്രത്തില്‍ ഗുരുദേവന്‍ ജനിച്ചു എന്നാണ് അതിലും പറയുന്നത്. വിവേകോദയത്തില്‍ ആകട്ടെ മുപ്പത്തി ഒന്നെന്നും, രണ്ടെന്നും പരസ്പര വിരുദ്ധമായി വരുന്നുണ്ട്.

ഭാരത സര്‍ക്കാര്‍ ഗുരുദേവന്റെ ജനം വര്‍ഷമായ്‌ 1031 ആണ് കണക്കാക്കുന്നത് 21/08/1967ല്‍ ഗുരുദേവ സ്മാരക സ്റ്റാമ്പ്‌ ഇറക്കിയപ്പോള്‍ പോസ്റ്റ്‌ ആന്‍ഡ്‌ ടെലിഗ്രാഫ്‌ ടിപാര്‍ട്ട്മെന്റ് പുറപ്പെടുവിച്ച പ്രസ്ഥാവന ഇങ്ങനെ ആണ്, “Nanu who came to be later known as Narayana Guru was born in a village near Trivandrum in the year 1855”.

ശ്രീ നാരായണ ഗുരുദേവന്റെ ജനന വര്ഷം ഗ്രഹനില കണക്കാക്കിയാല്‍:

ജാതകവും, ഗ്രഹനിലയും ആധുനിക മനസുകള്‍ക്ക് അന്ധവിശ്വാസം ആയി തോന്നാം. മുറി ജ്യോതിഷികള്‍ അത്തരം ഒരു അവസ്ഥയിലേക്ക് എത്തിച്ചു എന്ന് പറയുന്നതാകും സത്യം. എന്നാലും വിദൂരതയില്‍ ചലിക്കുന്ന ഗ്രഹങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം ഇല്ല. അതിലേക്കു കൂടുതല്‍ കടന്നാല്‍ വിഷയ ഗൌരവം കുറയും എന്നതിനാല്‍ അതിനു ഒരുമ്പെടുന്നില്ല.

പ്രസിദ്ധനായ ശുക്രമഹര്‍ഷി അനേകം ശത വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയതും, പ്രശസ്ത ജ്യോതിഷികള്‍ ജാതക രചനക്ക് ആശ്രയിക്കുന്നതുമായ ശുക്ര സംഹിതയില്‍ , ഏക ജാതി മതസ്ഥാപക സന്ദേശകനായി ഒരു മഹാന്‍ 1031 chingam 14 ആം തീയതി കുചവാരത്തില്‍ ചിങ്ങം ലഗ്നത്തില്‍ ജനിക്കും എന്ന് പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ സ്വാമി ധര്മാനന്ദജിയുടെ “ ശ്രീ നാരായണ പരമഹംസന്‍ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്

ഗുരുദേവന്റെ ഉത്തമ ഗൃഹസ്ഥ ശിഷ്യന്‍ ആയിരുന്ന മുന്‍സിഫ്‌ റാവു ബഹാദൂര്‍ സി.വി.ഗോപാലന്‍ 1947 ജൂലൈ-സെപ്തംബര്‍ മാസത്തെ ശിവഗിരി മാസികയില്‍ ഇത് സംബന്ധിച്ച ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.ശുക്ര സംഹിത അനുസരിച്ചുള്ള ജാതകത്തിലെ ഗ്രഹസ്ഥിതിയും, അംശക നിലയും അതില്‍ കാണിച്ചിട്ടുണ്ട്.

ഗ്രഹനില നോക്കുകയാണെങ്കില്‍ മുപ്പതിലും, മുപ്പതിരണ്ടിലും ശ്രേഷ്ടമായ ഒരു സമയം ഇല്ല. മുപത്തിഒന്നില്‍ മാത്രമേ അത്തരം ഒരു സമയം ഉള്ളൂ.

ഗജ കേസരിയോഗവും, ശ്രീകണ്‍ഠ യോഗവും, നിപുണയോഗവും, സാരസ്വത യോഗവും, ഉഭയചരിത യോഗവും എല്ലാം ഒത്തു വരേണ്ടത് ആയിരത്തി മുപ്പത്തി ഒന്നില്‍ ചിങ്ങം ചതയ നക്ഷത്രത്തില്‍ ചിങ്ങം രാശിയിലെ ജാതകന് ആണ്. അത്തരത്തിലുള്ള ജാതകന് മാത്രമേ കളത്ര സ്ഥാനതു കേസരി യോഗം വരികയും കളത്ര സ്ഥാനാധിപന്‍ അഭീഷ്ട സ്ഥാനത് നില്‍ക്കുകയും ചെയ്യുന്നതുകൊണ്ട് വിവാഹത്തിനുള്ള യോഗം ഉണ്ടെങ്കിലും, നീചസ്ഥനായ ചൊവ്വയുടെ എഴാമിടതിലെക്കുള്ള ദൃഷ്ടിദോഷവും, കരക ഗ്രഹമായ ശുക്രന് നീച്ചസ്ഥാന മാരക സ്ഥിതിയും വന്നതിനാല്‍ “മാംഗല്ല്യം വരിക്കേല മംഗളാത്മകന്‍ ദിവ്യ മംഗളനായിതന്നെ വര്‍ത്തിക്കുമഭന്ഗുരം” എന്ന സ്ഥിതിയില്‍ എത്താന്‍ കഴിയുകയുള്ളൂ.


അവലംബം - ഗുരുദേവന്റെ അവതാര വര്‍ഷം - Dr Kamaljith Abhinav

Saturday 6 September 2014

ശ്രീനാരായണ ഗുരുദേവന്‍ എന്നും യുവമനസ്സുകള്‍ക്കൊപ്പം~

ലോകത്തിന്റെ സമസ്ത കോണുകളിലേക്കും മനസ്സിന്റെ ജാലകം തുറന്നുവയ്ക്കുന്ന സ്വതന്ത്രചിന്തയാണ് യുവത്വത്തിന്റെ പ്രതീകം. അവന്റെ മുന്നില്‍ വിശ്വാസങ്ങളും ആചാരങ്ങളും വേലികെട്ടിത്തിരിക്കുന്നില്ല. അവന്റെ പ്രണയത്തിനുപോലും മതത്തിന്റെയും ജാതിയുടെയും ദേശത്തിന്റെയും വേലക്കെട്ടുകളില്ല. നവ മാധ്യമ സംസ്കാരത്താല്‍ നയിക്കപ്പെടുന്ന ഇന്നത്തെക്കാലത്ത് ഇതൊക്കെ ഏതൊരു യുവാവിനും കൈയെത്തും ദൂരെ മാത്രമിരിക്കുന്ന സ്വാതന്ത്യ്രക്കനികളാണ്. എന്നാല്‍ ഇതൊന്നുമില്ലാത്ത ഒരു ഇരുണ്ടകാലം നമ്മുടെ അധികം പഴകാത്ത ഭൂതകാലത്തില്‍ ഉണ്ട്. ദേശവും മതവും ജാതിയും വേലികെട്ടിത്തിരിച്ച പന്തീരാണ്ടുസഭയുടെ ഭരണകാലം. അന്ന് വിശാലമായ ലോകത്തിന്റെ പ്രാണവായു നുകരാന്‍ കൊതിച്ച ഒരു പറ്റം ചെറുപ്പക്കാര്‍ ആശ്രയം തേടിയെത്തിയത് അവരേക്കാള്‍ പ്രായത്തില്‍ വളരെ മുമ്പിലല്ലാത്ത ഒരു മഹാതപസ്വിയുടെ അടുത്തായിരുന്നു. ലോകംകണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായ ശ്രീനാരായണ ഗുരുവായിരുന്നു ആ പ്രതീക്ഷയുടെ തണല്‍ വൃക്ഷം.

അരുവിപ്പുറത്ത് നവസ്വാതന്ത്യ്രബോധത്തിന്റെ കാഹളം ഉണര്‍ത്തുമ്പോള്‍ ശ്രീനാരായണഗുരുവിന് വയസ് 32. യുവത്വം അതിന്റെ സകലധീരതയോടുംകൂടി ശരീരത്തിനു താങ്ങായി നില്‍ക്കുന്ന കാലം. ഹൃദയത്തില്‍ വിശാലതയ്ക്ക് ഇടംകൊടുക്കാന്‍ ആഗ്രഹിച്ചവരൊക്കെയും അക്കാലം ഭൂഗോളത്തിന്റെ സ്പന്ദനമറിയാന്‍ അരുവിപ്പുറത്തേക്ക് യാത്രപുറപ്പെട്ടു. അവര്‍ക്കിടയില്‍നിന്ന് വിശ്വമാനവികതയ്ക്ക് താന്‍ നല്‍കുന്ന പുതിയ നിര്‍വചനത്തിന് അപ്പോസ്തലന്‍മാരെ തേടുകയായിരുന്നില്ല ഗുരുദേവന്‍. സ്വന്തം ബുദ്ധിയെ ഉണര്‍ത്തി ചിത്തപ്രസാദംവരുത്തി അവനവനിലൂടെ സ്വയം ലോകത്തെ കണ്ടെത്താന്‍ എല്ലാവര്‍ക്കും അവസരം നല്‍കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ശിഷ്യഗണങ്ങളോടുപോലും അദ്ദേഹം അനുവര്‍ത്തിച്ച നയം ഇതായിരുന്നു. സ്വയംവളരാന്‍ ആ യുവാവ് ഒരുക്കിക്കൊടുത്ത പ്ളാറ്റ്ഫോമില്‍നിന്ന് ലോകത്തെ എത്തിപ്പിടിച്ച നിരവധി ചെറുപ്പക്കാരെ പിന്നീട് സമൂഹം അറിഞ്ഞു. കായിക്കരയിലെ ഒരു ദരിദ്രകുടുംബത്തില്‍ പകര്‍ച്ചവ്യാധിയില്‍ ജീവന്‍പൊലിഞ്ഞുപോകുമോ എന്ന് മരണഭീതിയോടെ കൌമാരം ചെലവിട്ട കായിക്കര കുമാരവില്‍ നിന്ന് ആധുനികമലയാളകവിത്രയങ്ങളില്‍ ഒന്നാമനായ കുമാരനാശാനെ സൃഷ്ടിച്ചത് ശ്രീനാരായണ ഗുരുവിന്റെ അവസരോചിതമായ ഇടപെടലാണ്. കുമാരന്റെ മേധാശക്തിയെ അതിരുകളില്ലാത്ത ലോകത്തേക്ക് വളരാന്‍വിടുകയായിരുന്നു ഗുരുദേവന്‍. ബാംഗ്ളൂരും ബംഗാളും കായിക്കര കുമാരുവിലെ കുമാരനാശാന്‍ എന്ന നവോത്ഥാന നായകനെ പരുവപ്പെടുത്തി. സംസ്കൃതവും തമിഴും പഠിച്ചുറച്ച ആശാന്റെ വിദ്യാസമ്പത്തിന്് ഇംഗ്ളീഷ് ഭാഷയിലൂടെ ലോകജാലകം തുറന്നിട്ടതിലൂടെ ഗുരുദേവന്‍ ഒരു നേട്ടം ലക്ഷ്യംകണ്ടു. ശൃംഗാര കവിതകള്‍ക്കായി പേറ്റുനോവറിഞ്ഞു തളര്‍ന്ന മലയാളഭാഷയ്ക്ക് നവകവിതയുടെ പുതുശോഭ ലഭിച്ചു എന്നതായിരുന്നു ആ നേട്ടം.

പഠിക്കാന്‍ ബുദ്ധിയും കഴിവുമുണ്ടായിട്ടും സാഹചര്യങ്ങള്‍ അനുകൂലമല്ലാതെ പഠനം മുടങ്ങുമെന്ന അവസരത്തിലാണ് സഹോദരന്‍ അയ്യപ്പനെന്ന കെ. അയ്യപ്പനെ ഗുരുദേവന്‍ കാണുന്നത്. അയ്യപ്പന്റെ പഠനം ഏറ്റെടുത്തുകൊണ്ട് ഗുരു കുമാരനാശാന് കൊടുത്തുവിട്ട കത്തില്‍ ഇങ്ങനെ പറഞ്ഞു. " അയ്യപ്പന് പണം നല്‍കുക . ആ പണം വിദ്യയാകും. അത് പിന്നെ സാമൂഹസേവനമാകും" എന്ന്. "മതംവേണ്ട ജാതി വേണ്ട ദൈവം വേണ്ട മനുഷ്യന്" എന്നു വിളിച്ചു പറഞ്ഞുകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കേരളക്കരയാകെ മനുഷ്യത്വത്തിന്റെ മഹനീയത പ്രചരിപ്പിച്ച് അയ്യപ്പന്‍ നിറഞ്ഞുനിന്നു. അയ്യപ്പന് വിദ്യനല്‍കിക്കൊണ്ട് ഗുരു നമ്പൂതിരിസമുദായത്തിലും പരോക്ഷമായി ഇടപെട്ടത് ചരിത്രം അവലോകനം ചെയ്യുമ്പോള്‍ ബോധ്യമാകും. നമ്പൂതിരിസമുദായത്തിലെ യുവതലമുറയെ തളച്ചിട്ട അനാചാരത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ വി. ടി. ഭട്ടതിരിപ്പാടിന് പ്രചോദനമായത് സഹോദരന്‍ അയ്യപ്പനുമായുണ്ടായിരുന്ന കൂട്ടുകെട്ടാണ്.

എം. എയും എല്‍. റ്റിയും ഒരുമിച്ച് ജയിച്ച വാര്‍ത്തയുമായി വീട്ടിലെത്തിയപ്പോഴാണ് ഡോക്ടര്‍ പല്പുവിന്റെ മകന്‍ നടരാജന് ഗുരുവിന്റെ വിളിയുണ്ടായത്. അന്ന് ഗുരുവിനൊപ്പം ജീവിതം ഉഴിഞ്ഞുവച്ചിറങ്ങിയ നടരാജനാണ് ലോകംമുഴുവന്‍ ഗുരുധര്‍മ്മം പ്രചരിപ്പിച്ച് പ്രശസ്തനായ നടരാജഗുരുവായി മാറിയത്. നടരാജനെ തന്റെ ഒപ്പം ശുശ്രൂഷാദികള്‍ക്ക് നിര്‍ത്താതെ അറിവിന്റെ വിശാലലോകത്തേക്ക് യാത്രയാക്കി ഗുരു. പാരീസിലെ സെര്‍ബോണ്‍ സര്‍വകലാശാലയിലേക്കാണ് അയച്ചത്. തന്നോടൊപ്പം ശിഷ്യത്വം കൊതിച്ചെത്തിയ ഓരോ യുവാവിലും അയാളുടെ വാസനയ്ക്ക് അനുസരിച്ചുളള വിദ്യാഭ്യാസം നല്‍കാന്‍ ഗുരു യത്നിച്ചിരുന്നു. ഇങ്ങനെ എത്രയോ കഥകള്‍ എടുത്തുപറയാം.

പരവൂര്‍ സ്വദേശിയായ കരുണാകരന്‍ ജര്‍മ്മനിയില്‍ പഠിക്കാന്‍ പോയി അക്കാലത്ത്. അവിടെവച്ച് മാര്‍ഗരറ്റ് എന്ന ജര്‍മ്മന്‍ യുവതിയുമായി പ്രണയത്തിലായി. എന്നാല്‍ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഈ വിവാഹത്തെ എതിര്‍ത്തു. രക്ഷതേടി അവര്‍ എത്തിയത് ശിവഗരിക്കുന്നില്‍. "രണ്ടു സംസ്കാരങ്ങള്‍ ഒന്നാകുന്ന കാര്യമല്ലേ നമുക്ക് നടത്തിക്കളയാം" എന്നായിരുന്നു ഗുരുവിന്റെ നിലപാട്. കടല്‍താണ്ടിയുളള യാത്രപോലും നിഷിധമായിരുന്ന കാലത്താണ് ഗുരുവിന്റെ ഈ നിലപാടുകള്‍ എന്നോര്‍ക്കണം. ശിവഗിരിയിലെ ശാരദാക്ഷേത്രത്തിനുമുന്നില്‍ അവര്‍ ഗുരുവിന്റെ കാര്‍മ്മികത്വപുണ്യം നുകര്‍ന്ന് ജീവിത പങ്കാളികളായി. സംന്യാസം എന്നാല്‍ കാവിചുറ്റിയ പ്രഹസനമല്ലെന്ന് പറയാന്‍ ധൈര്യംകാട്ടിയ ഋഷിവര്യനായിരുന്നു ഗുരുദേവന്‍. അരുവിപ്പുറത്തും ആലുവയിലും സംസ്കൃതസ്കൂളുകള്‍ സ്ഥാപിച്ച ഗുരുദേവന്‍ തന്റെ ആസ്ഥാനമായ ശിവഗിരിയില്‍ തുടങ്ങിയത് ഇംഗ്ളീഷ് സ്കൂളായിരുന്നു. ഇത് സ്ഥാപിക്കാന്‍ ലക്ഷക്കണക്കിന് ആളുകളുടെ ആരാധനാമൂര്‍ത്തിയായ ഗുരു നേരിട്ട് വെയിലേറ്റ് പരിവിനിറങ്ങിയ അനുഭവങ്ങള്‍ ഏതു യൌവനത്തെയും പുളകിതമാക്കുന്ന കഥകളാണ്. ഇംഗ്ളീഷ് വിദ്യാഭ്യാസമാണ് ലോകത്തെ അറിയാന്‍ നല്ലതെന്ന് ഗുരു പറഞ്ഞത് പില്‍ക്കാല സമൂഹം ശരിവച്ചു.

ഇസങ്ങള്‍ക്ക് അടിയവറവയ്ക്കാത്ത സ്വതന്ത്ര യുവത്വത്തിന് ഇന്നും ധൈര്യം പകരുന്ന സാന്നിദ്ധ്യമാണ് ഗുരുദേവന്‍. ആ ദര്‍ശനഗരിമയിലൂടെ സഞ്ചരിച്ചാല്‍ ലോകം കൈക്കുമ്പിളിലെന്നപോലെ തെളിഞ്ഞുവരും. ലോകയുവജനത ഇന്ന് ഗുരുവിന്റെ വഴി തിരിച്ചറിയുന്നു എന്നതിന് ഉദാഹരണങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും വെബ്ലോകത്തും കാണുന്നുണ്ട്. ഗുരുവിന്റെ ചിന്തകള്‍ ഷെയര്‍ ചെയ്യാനായി രൂപീകരിക്കപ്പെട്ട ഗ്രൂപ്പുകള്‍ ലോകത്താകമാനമുളള ഗുരുദേവവിശ്വാസികളായ യുവജനതയെ തമ്മിലിണക്കുന്നുണ്ട്. ഫേസ് ബുക്കിലും ട്വിറ്ററിലുമെല്ലാം ഈ ഗ്രൂപ്പുകള്‍ ഇന്ന് സജീവമാണ്. ഗുരുദര്‍ശനത്തെ പുതിയ കാഴ്ചപ്പാടില്‍ കാണാനും അവതരിപ്പിക്കാനും നവ മാധ്യമലോകത്ത് അവര്‍ നടത്തുന്ന ശ്രമങ്ങളുടെ വിജയത്തെ ആശ്രയിച്ചാണ് ഇനി നവലോകത്തിന്റെ നിലനില്‍പ്പ്.

(കേരളകൌമുദിയുടെ 2011ലെ ശിവഗിരി തീര്‍ത്ഥാടന സ്പെഷ്യല്‍ മാഗസിനില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം)

ബ്രഹ്മശ്രീ ബോധാനന്ദ സ്വാമികൾ

ശ്രീനാരായണഗുരുവിന്റെ സന്യസ്തശിഷ്യന്മാരിൽ പ്രമുഖനായിരുന്നു ബ്രഹ്മശ്രീ ബോധാനന്ദസ്വാമികൾ. 1104 കന്നി 5 ന്‌ ശ്രീനാരായണഗുരു സമാധിയായി മൂന്ന് ദിവസം കഴിഞ്ഞ്, കന്നി 8 ന്‌ ബോധാനന്ദ സ്വാമി സമാധിയായി.

ജനനം, സന്യാസം:

തൃശൂരിലെ ചിറക്കലിൽ സാമാന്യം ഭേദപ്പെട്ട ഒരു തറവാട്ടിൽ ജനിച്ച ആ പുണ്യപുരുഷൻ പതിനെട്ടാം വയസ്സിൽ സത്യാന്വേഷണനിരതനായും സർവസംഗപരിത്യാഗിയായും ഇറങ്ങിത്തിരിച്ചു. ഭാരതമെമ്പാടും ചുറ്റിസഞ്ചരിച്ച ആ തപോധനൻ ഭാരതാരാമത്തിലെ പൂർവരായ ഋഷീശ്വരന്മാരെപ്പോലെ ഹിമാലയസാനുക്കളിൽ കഠിനമായ തപശ്ചര്യയിൽ മുഴുകുകയും ഒടുവിൽ സത്യസാക്ഷാത്കാരം നേടി ജീവന്മുക്തിപദത്തിൽ ആരൂഢനാകുകയും ചെയ്തു.

വിപ്ലവപ്രസ്ഥാനം:

ശങ്കരാചാര്യ പരമ്പരയിൽനിന്ന്‌ സന്യാസദീക്ഷ സ്വീകരിച്ച്‌ ബോധാനന്ദസ്വാമികളായി മാറി, കേരളത്തിൽ മടങ്ങിയെത്തിയ സ്വാമികൾ അയിത്തവും അനാചാരവും ജാതിജന്യമായ അനീതിയും ദൂരീകരിക്കുവാൻ വേണ്ടി ഒരു വിപ്‌ളവപ്രസ്ഥാനത്തിന്‌ രൂപം നൽകി. കേരളം അതിനുമുൻപോ, അതിനുശേഷമോ ദർശിക്കാത്ത ഒരു വിപ്‌ളവപ്രസ്ഥാനമായിരുന്നു അത്‌. ധർമ്മഭടസംഘം അഥവാ രഹസ്യസംഘംഎന്നായിരുന്നു അതിന്റെ പേര്‌. വരേണ്യവർഗ്‌ഗത്തിന്റെ കരബലകൽപിതമാണ്‌ ജാതിഭേദമെന്ന്‌ സ്വാമികൾ കണ്ടിരുന്നു. അതിനെ നേരിടാൻ അതേപോലെ കരബലമാർജ്ജിക്കുക, പൊരുതുക ഇതായിരുന്നു ധർമ്മഭടസംഘത്തിന്റെ മാർഗ്‌ഗം. കായികപരിശീലനം നേടിയ ഒരു ഡസൻ വരുന്ന യുവാക്കളെ തിരഞ്ഞെടുത്ത്‌ അർദ്ധരാത്രി സമയത്ത്‌ മിന്നിത്തിളങ്ങുന്ന നിലവിളക്കിന്റെ മുൻപിൽ കുളിച്ച്‌ ഈറനായി തറ്റുടുത്ത്‌ കഠാരകൊണ്ട്‌ കൈമുറിച്ച്‌ രക്തംതൊട്ട്‌ സത്യം ചെയ്യുന്നു. "ജാതിയിൽ ഞാൻ ആരുടെയും പിന്നിലല്ല. ജാതിഭേദത്തെ ഇല്ലായ്‌മ ചെയ്യുവാൻ ഞാൻ എന്റെ ജീവനെ ബലിയർപ്പിക്കുന്നു".

ധർമ്മഭടാംഗങ്ങൾ പഴയ കൊച്ചി, മലബാർ പ്രദേശങ്ങളിൽ ധാരാളം യൂണിറ്റുകൾ ധർമ്മഭടസംഘത്തിനുണ്ടാക്കി. കൊച്ചിയിലും മലബാറിലും സഞ്ചാരസ്വാതന്ത്യ്‌രം നേടിയെടുക്കുവാൻ വലിയ ത്യാഗവും സേവനവുമാണ്‌ ധർമ്മഭടസംഘം നിർവഹിച്ചത്‌. അനവധി സന്യാസിശിഷ്യന്മാരും ഗൃഹസ്ഥശിഷ്യന്മാരുമടങ്ങിയ ബോധാനന്ദസംഘം ഒരു വിപ്‌ളവ കൊടുങ്കാറ്റായി കേരളമെങ്ങും ചീറിയടിച്ച കാലത്താണ്‌ വിധി നിയോഗമെന്നോണം ആ പ്രസ്ഥാനം ശ്രീനാരായണഗുരുദേവപ്രസ്ഥാനത്തിൽ വിലയംപ്രാപിച്ചത്‌. അന്ന്‌ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ചട്ടമ്പിസ്വാമികൾ, വാഗ്ഭടാനന്ദൻ, ബ്രഹ്‌മാനന്ദശിവയോഗി തുടങ്ങിയ കേരളീയ നവോത്ഥാനനായകന്മാരായ ആദ്ധ്യാത്മികാചാര്യന്മാരുടെ ഗണനയിൽ ബോധാനന്ദസ്വാമികളും സ്‌മരിക്കപ്പെടുമായിരുന്നു.

ശ്രീനാരായണഗുരുവിന്റെ അനന്തരഗാമി:

ശിവഗിരി ശാരദാമഠം പ്രതിഷ്ഠാവേളയിൽ ഗുരുദേവശിഷ്യ പരമ്പരയിൽ വിലയംപ്രാപിച്ച ബോധാനന്ദസ്വാമികൾ അതേ ശാരദാമഠത്തിൽവച്ചുതന്നെ ഗുരുദേവന്റെ അനന്തരഗാമിയായി ഗുരുദേവനാൽ അഭിഷിക്തനാകുകയും ചെയ്തു. ആ വേളയിൽ ശ്രീസഹോദരൻ അയ്യപ്പൻ സ്വാമികൾക്ക്‌ സമർപ്പിച്ച മംഗളപത്രത്തിൽ

“സാക്ഷാൽ ജ്ഞാനദയാസിന്‌ധുവ
കുഗുരുമൂർത്തിതൻ
അനഘം ഗുണസംജാതം പകരും സ്വാമി
അങ്ങയിൽ
അങ്ങേടെയാജ്ഞാവാഹകന്മാർ സ്വാമിൻ! ഞങ്ങളശേഷവും“

എന്നാണ്‌ സ്‌മൃതി അർപ്പിച്ചത്‌.

എസ്.എൻ.ഡി.പി യോഗ പ്രവർത്തനങ്ങൾ:

തിരുവിതാംകൂർ എസ്‌.എൻ.ഡി.പി യോഗം സ്ഥാപകനായി ശ്രീനാരായണ ഗുരുദേവൻ അറിയപ്പെടുമ്പോൾ കൊച്ചി എസ്‌.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപകൻ (അന്ന്‌ കൊച്ചി തിയമഹാസഭ) ബോധാനന്ദസ്വാമികളാണ്‌. നീണ്ട 13 വർഷക്കാലം സ്വാമികൾ തന്നെയായിരുന്നു യോഗത്തിന്റെ പ്രസിഡന്റ്‌. ഗുരുദേവസ്ഥാപനങ്ങളോടും ക്ഷേത്രങ്ങളോടും ചേർന്ന്‌ ഗുരുദേവപ്രതിമ സ്ഥാപിക്കണമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ്‌ ബോധാനന്ദസ്വാമികളാണ്‌. ആ പ്രതിമ ശ്രീമൂർക്കോത്തുകുമാരന്റെ നേതൃത്വത്തിൽ തലശ്ശേരി ജഗന്നാഥക്ഷേത്രാങ്കണത്തിൽവച്ച്‌ ഗുരുദേവൻ സശരീരനായിരിക്കവെ ബോധാനന്ദസ്വാമികൾ തന്നെ സ്ഥാപിക്കുകയും ചെയ്തു. സാധുക്കളുടെ വിദ്യാഭ്യാസം, ഉദ്യോഗം, ജീവിതവൃത്തി എന്നിവയെ സഹായിക്കുന്നതിനുവേണ്ടി ആദ്യമായി ഒരു ബാങ്ക്‌ - കൊച്ചി നാഷണൽ ബാങ്ക്‌ സ്ഥാപിച്ചതും ബോധാനന്ദസ്വാമികൾ തന്നെ. ഗുരുദേവസന്ദേശങ്ങളുടെ സാക്ഷാത്കാരത്തിനും സ്വതന്ത്രചിന്തയ്ക്കുംവേണ്ടി ഒരു"ശ്രീനാരായണമതം" തന്നെ സ്വാമികൾ സ്ഥാപിക്കുവാനൊരുങ്ങി. എന്നാൽ സർവമത സമന്വയമൂർത്തിയായ ഗുരുദേവന്റെ കൽപനപ്രകാരം സ്വാമികൾ മതസ്ഥാപന പ്രവൃത്തികളിൽനിന്ന്‌ പിൻവാങ്ങി.

ശ്രീനാരായണ ധർമ്മ സംഘം:

1928ൽ ശിവഗിരിമഠം കേന്ദ്രമാക്കി ശ്രീനാരായണധർമ്മസംഘം എന്ന സന്യാസിസംഘം സ്ഥാപിക്കുവാൻ നേതൃത്വം കൊടുത്തതും സ്വാമികളാണ്‌. അദ്ദേഹം സ്ഥാപിച്ച തൃശൂർ - കൂർക്കഞ്ചേരി ശ്രീനാരായണഭക്തപരിപാലനയോഗം അദ്വൈതാശ്രമം, മഹേശ്വരക്ഷേത്രാങ്കണത്തിൽവച്ച്‌ സ്ഥാപിതമായ ശ്രീനാരായണധർമ്മസംഘത്തിന്റെ ആദ്യ അദ്ധ്യക്ഷനായി ശ്രീനാരായണ ഗുരുദേവൻ നിയോഗിച്ചനുഗ്രഹിച്ചത്‌ ബോധാനന്ദസ്വാമികളെയാണ്‌. ശ്രീനാരായണഗുരുദേവന്റെ അനന്തരഗാമിയെന്നനിലയിൽ 1926 ൽ എസ്‌. എൻ.ഡി.പി യോഗത്തിന്റെ ഇരുപത്തിമൂന്നാം വാർഷികയോഗത്തിൽ സ്വാമികളെയാണ്‌ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്‌. ആ യോഗത്തിൽവച്ച്‌ ബോധാനന്ദസ്വാമികളെ എസ്‌. എൻ.ഡി.പി യോഗത്തിന്റെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. സ്ഥിര അദ്ധ്യക്ഷൻ ഗുരുദേവൻ ആയിരുന്നുവല്ലോ. ഗുരുദേവന്റെ മഹാപരിനിർവാണത്തിനുശേഷം അനന്തരഗാമി യോഗത്തിന്റെയും സ്ഥിരാദ്ധ്യക്ഷനാകുക ഇതായിരുന്നു അന്നത്തെ സങ്കൽപം. എന്നാൽ ആ മഹാഭാഗ്യം അനുഭവിക്കുവാൻ ശ്രീനാരായണപ്രസ്ഥാനത്തിനു സാധിച്ചില്ല. ഗുരുദേവൻ മഹാസമാധി പ്രാപിച്ചതിന്റെ മൂന്നാംനാൾ സ്വാമികളും സമാധിയടഞ്ഞു. 

ശ്രീനാരായണഭക്തലോകം ഗുരുദേവന്റെ ഈ അനന്തരഗാമിയെ വിസ്‌മരിക്കുവാൻ പാടില്ലാത്തതാണ്‌. "ബോധാനന്ദനോളം ത്യാഗം നമുക്കില്ലല്ലോ" എന്ന ശ്രീനാരായണ ഗുരുദേവവചനം ബോധാനന്ദസ്വാമികളുടെ മഹത്ത്വം വിളിച്ചറിയിക്കുന്നു.

Tuesday 2 September 2014

ശ്രീനാരായണ ഗൌരവം: പ്രൊഫസര്‍. ഡോ: പി.സി. രഘുരാജ്

പത്തൊമ്പതാം ശതകത്തില്‍ പാശ്ചാത്യസംസ്കാരത്തിന്റെ അധിനിവേശത്തെ പ്രതിരോധിക്കുവാന്‍ ഭാരതത്തെ സജ്ജമാക്കുക എന്നതായിരുന്നു സാമൂഹ്യപരിഷ്കര്‍ത്താക്കളായ ഭാരതീയാചാര്യരുടെ പൊതുവായ ലക്ഷ്യം. ഭാരതം മുന്‍പു നേരിട്ടിട്ടുള്ള വെല്ലുവിളികളില്‍ നിന്ന് വ്യത്യസ്തമായി, പാശ്ചാത്യരുടെ അധിനിവേശരീതിയ്ക്ക് ആധുനികശാസ്ത്രത്തിന്റെ പിന്‍‌ബലമുണ്ടായിരുന്നു. അതിന്റെ വര്‍ണ്ണാഭമായ ജൈത്രയാത്രയുടെ വിളംബരമായിരുന്നു പ്ലാസിയുദ്ധത്തില്‍ ബ്രിട്ടിഷുകാരുടെ വിജയം. സാധാരണ പരാജിതരാഷ്ട്രം ആയുധം വെച്ചു കീഴടങ്ങി, വിജയിയുടെ മേല്‍ക്കോയ്മ അംഗീകരിക്കുകയാണു പതിവു് ; സ്വത്വം അടിയറവെച്ചുകൊണ്ടുപോലും. എന്നാല്‍, ഭാരതമാകട്ടെ, പരാജയം സൈനികം മാത്രമാണെന്നു കണ്ട്, വീണ്ടും സമസ്തശക്തിയും സംഭരിച്ച് ഏറ്റുമുട്ടലുകള്‍ക്കായി തെയ്യാറാവുകയും നഷ്ടപ്പെട്ട സ്വാതന്ത്ര്യവും സംസ്കാരവും വീണ്ടെടുക്കുകയും ആണു ചെയ്തത്. ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഇടങ്ങളിലെ ജനങ്ങളാകട്ടെ, അധിനിവേശക്കാര്‍ക്കു കീഴടങ്ങി, അവരുടെത്തന്നെ മങ്ങിയ പതിപ്പുകളായി രൂപാന്തരപ്പെടുകയാണല്ലോ ഉണ്ടായത്. ഇതിനെന്താണു കാരണം?

ഭാരതത്തിന് ചൈതന്യവത്തായ ഒരു സംസ്കാരമുണ്ട് എന്നതാണീ ചോദ്യത്തിനുള്ള ഉത്തരം. അതാകട്ടെ ശാശ്വതസത്യത്തിലധിഷ്ഠിതവും. വെല്ലുവിളികളെ അതിജീവിക്കുകമാത്രമല്ല, അത്തരം ശക്തികളെ മെരുക്കി ആത്മസാക്ഷാല്‍ക്കരിക്കുകകൂടി ചെയ്തു ഭാരതം. ഈ സാംസ്കാരികനൈരന്തര്യത്തെ നിലനിര്‍ത്തുക എന്ന യുഗദൌത്യമാണ് ഇന്നാട്ടിലെ ആചാര്യന്മാര്‍ എക്കാലവും അനുഷ്ഠിച്ചുപോന്നിട്ടുള്ളത്.

അടിസ്ഥാനതത്വങ്ങളായ ഉപനിഷദ്‌വാക്യങ്ങളെ മുറുകെപ്പിടിച്ച് അവയെ കാലാനുസാരിയായി വ്യാഖ്യാനിച്ച്, നവീനയുഗത്തിലും അവ വിലപ്പെട്ടവയെന്നു തെളിയിക്കുകയായിരുന്നു ശ്രീനാരായണനടക്കമുള്ള ആചാര്യപരമ്പര. വര്‍ണ്ണാശ്രമധര്‍മ്മം, ജാതിവ്യവസ്ഥ, രാജവാഴ്ച തുടങ്ങിയ സമ്പ്രദായങ്ങളില്ലെങ്കിലും പുതുയുഗത്തിലും തത്വചിന്ത പ്രസക്തമാണെന്ന് സ്വജീവിതം കൊണ്ടു തെളിയിച്ച നിരവധി ഭാരതപുത്രന്മാരില്‍ പ്രമുഖനായിരുന്നു ശ്രീനാരായണഗുരു.

ഗുരുദേവന്റെ ജീവിതദൌത്യവും സന്ദേശവും ഭാരതീയാ‍ചാര്യന്മാരുടെ രീതിയില്‍നിന്നും വളരെയൊന്നും വ്യത്യാസമില്ലാത്തതായിരുന്നു. അഥവാ, ഭാരതീയരായ ആചാര്യവര്യരെല്ലാം പൊതുവായ ഒരു ലക്ഷ്യത്തെ മുന്‍‌നിര്‍ത്തി ആദര്‍ശശാലികളായി പ്രവര്‍ത്തിച്ചവരാണു്. അവരുടെ ലക്ഷ്യവും ആദര്‍ശവും എന്തായിരുന്നു എന്നു പരിശോധിക്കാനുള്ള ഒരു ശ്രമമാണ്` ഇവിടെ കുറിച്ചുവെയ്ക്കുന്നത്.

സ്വമതത്തിലെ അന്ധകാരവും വിദേശമതങ്ങളുടെ ആക്രമണവും ഒന്നിച്ചു നേരിടേണ്ടിവന്ന ശ്രീനാരായണന്‍, കഠിനമായ തപശ്ചര്യയിലൂടെ ആര്‍ജ്ജിച്ച സ്ഥിതപ്രജ്ഞത ആയുധമായി. ഹിന്ദുമതത്തെ, അദ്വൈതമാകുന്ന അമൃതം കൊണ്ട് പുനര്‍ജ്ജീവിപ്പിച്ച അദ്ദേഹം തദ്വാരാ തകര്‍ന്നുകൊണ്ടിരുന്ന സമൂഹത്തെ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. അന്നു കേരളത്തിലെ ‘അവര്‍ണ്ണരില്‍’ മുമ്പന്തിയില്‍ നിന്ന ഈഴവസമുദായമായിരുന്നു ഗുരുദേവന്റെ പ്രധാന പ്രവര്‍ത്തനമേഖല. അതേസമയം ഇതരസമുദായങ്ങളെക്കുറിച്ച് മനസാ വാചാ കര്‍മ്മണാ ഒരു ഭേദചിന്തയും അദ്ദേഹം പുലര്‍ത്തിയില്ല. ക്ഷുദ്രമൃഗങ്ങള്‍ കൂടി ശാന്തരാകുന്ന ആ ദിവ്യസന്നിധിയില്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കു സ്ഥാനമില്ലായിരുന്നു.

സമൂഹത്തില്‍ മൊത്തം നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും ഉച്ചാടനം ചെയ്യാന്‍ അദ്ദേഹം ആദ്യമായി സ്വന്തം സമുദായത്തില്‍ത്തന്നെ പരീക്ഷണങ്ങള്‍ തുടങ്ങി. ഇതു പില്‍ക്കാലത്ത് ഗുരുദേവനെ ഒരു പ്രത്യേകസമുദായത്തിന്റെ ചട്ടക്കൂട്ടിലൊതുക്കാനുള്ള ശ്രമങ്ങള്‍ക്കും കാരണമായി. സവര്‍ണ്ണരില്‍ നിന്ന് കഠിനമായ എതിര്‍പ്പു നേരിടേണ്ടിവന്നുവെങ്കിലും, തപോധനനായ അദ്ദേഹത്തിന്റെ നിര്‍വൈരമായ സമീപനം എല്ലാ വിമര്‍ശനങ്ങളേയും കാലക്രമത്തില്‍ പുഷ്പാര്‍ച്ചനയാക്കിമാറ്റുന്നതു നമുക്കുകാണാം. ‘ഈഴവശിവപ്രതിഷ്ഠതന്നെ ഉത്തമോദാഹരണം.

മതത്തെ അനുഭൂതിയാക്കിമാറ്റിയ പൂര്‍വസൂരികളായ ആചാര്യരെപ്പോലെ ഗുരുദേവനും വേദാന്തതത്വങ്ങളിലുറച്ചുനിന്നുകൊണ്ടുതന്നെ സ്വന്തം നിയോഗം പൂര്‍ത്തീകരിച്ചു.

സാമൂഹ്യപരിഷ്കരണമെന്നത് കവലപ്രസംഗം കൊണ്ടോ നിയമവ്യവസ്ഥകോണ്ടൊ മാത്രം സംഭവിക്കുകയില്ലെന്നും, ഭാവാത്മകമായ പ്രവര്‍ത്തനവും സൈദ്ധാന്തികമായ പിന്‍‌ബലവും അതിനാവശ്യമാണെന്നും ശ്രീനാരായണന്‍ കാണിച്ചുതന്നു. വ്യക്തിശുചിത്വത്തിലും വിദ്യാഭ്യാസത്തിലും ഊന്നി, അധഃകൃതരെന്നു കരുതപ്പെട്ടിരുന്ന ഒരു സമുദായത്തെ കൈപിടിച്ചുയര്‍ത്തി, ഭാരതീയസംസ്കൃതിയുടെ അവകാശികളാക്കിമാറ്റിയ ആ പ്രവര്‍ത്തനം കേരളചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.

‘ശ്രീനാരായണോപനിഷത്തിലെ’ മഹാവാക്യങ്ങളായ
“അവനവനാത്മസുഖത്തിനാചരിയ്ക്കു
ന്നവയപരന്നു സുഖത്തിനായ് വരേണം”,

“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” , തുടങ്ങിയവ സ്വത്വം വെടിഞ്ഞ് പരമതത്തെ ആശ്ലേഷിക്കാന്‍ വെമ്പിനിന്ന ഒരു വലിയവിഭാഗത്തെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.

സമകാലികകേരളീയസമൂഹത്തെപ്പറ്റി ചിന്തിച്ചാല്‍, ഗുരുവചനങ്ങള്‍ക്കു പ്രസക്തി വര്‍ദ്ധിച്ചുവരുന്നതായിക്കാണാം. ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ എന്ന മഹാവാക്യത്തിന്റെ സാരം രാജ്യത്തിന്റെ സാംസ്കാരികൈക്യത്തിനുകൂടി സഹായകമാവും വിധം മനസ്സിലാക്കുന്ന ഒരു വിദ്യാഭ്യാസസമ്പ്രദായമാണ് നമുക്കു വേണ്ടത്. ജാതിഭേദം കൊണ്ടുള്ള ഉച്ചനീചത്വങ്ങള്‍ അജ്ഞാനജന്യമാണെന്ന് ഈ വിദ്യാഭ്യാസം മാത്രമേ നമുക്കു പറഞ്ഞുതരികയുള്ളൂ. ശ്രീനാരായണഗുരുവിനെ ഈ ഒരു പരിപ്രേക്ഷ്യത്തില്‍ പുതുതലമുറ പുനര്‍വായനയ്ക്കു വിധേയനാക്കിയാല്‍, ജാതിരഹിതമായ ഒരു ദേശീയസമൂഹം സൃഷ്ടിക്കപ്പെട്ടേയ്ക്കാം.

അവലംബം: ‘ശ്രീനാരായണഗുരു: നവോത്ഥാനത്തിന്റെ പ്രവാചകന്‍’ [പി. പരമേശ്വരന്‍, ഭാരതീയവിചാരകേന്ദ്രം, 2008]

"ലോകത്തിലെ ആദ്യഭാഷ സംസ്കൃതമാണ്" ??

പണ്ട് ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃത പാഠശാല ഉദ്ഘാടനം ചെയ്തുകൊണ്ട് പുന്നശേരി നമ്പി നീലകണ്ഠ ശർമ്മ ഇങ്ങനെ പറഞ്ഞു; "ലോകത്തിലെ ആദ്യഭാഷ സംസ്കൃതമാണ്. ബ്രഹ്മാവ് ആദ്യം പറഞ്ഞത് `തപ' എന്നായിരുന്നു. "തപ' എന്ന വാക്ക് സംസ്കൃതമാണല്ലോ.' 

ഇത് കേട്ടിരുന്ന സഹോദരൻ അയ്യപ്പൻ ശ്രീ നാരായണ ഗുരുവിനോടു ചോദിച്ചു, `അതൊരു ശരിയായ യുക്തിയാണോ' യെന്ന്. 

അപ്പോൾ ഗുരു മൊഴിഞ്ഞു: "അത്തരം കാര്യങ്ങളിൽ അവരൊക്കെ തപ തപ തന്നെ. വേദത്തിൽ പ്രമാണംകിട്ടിയാൽ അവരാരും അതിനപ്പുറം പോകില്ല. മഹായുക്തിവാദിയായിരുന്ന ശങ്കരാചാര്യർപോലും".