
കുട്ടിക്ക് സ്വാമികള്‍ പ്രസാദം നല്‍കി തലയില്‍ കൈ വച്ച് അനുഗ്രഹിക്കുകയും, പുറത്തു തലോടുകയുമുണ്ടായി. തന്‍റെ പിന്‍വാഴ്ചക്കാരനെ ആ കൊച്ചു നിക്ഷേധിയില്‍ ഗുരുദേവന്‍ കണ്ടിരിക്കണം. (ഡോക്ടര്‍ പിന്നീട് പറഞ്ഞത് നടരാജനെ അന്നേ ഞാന്‍ സ്വാമിക്ക് കൊടുക്കുകയായിരുന്നു എന്നാണ്, തമ്പിയെ നമുക്ക് വേണം എന്ന് സ്വാമിയും ഡോക്ടറോട് പറഞ്ഞിരുന്നു). കാലം കഴിയുംതോറും കുട്ടി ഗുരുദേവനോട് കൂടുതല്‍ കൂടുതല്‍ അടുക്കുകയായിരുന്നു. തുടര്‍ന്നുള്ള സമയങ്ങളില്‍ അവനെക്കൊണ്ട് സംസ്കൃതം, തമിഴ്, കന്നഡ എന്നീ ഭാഷകള്‍ പറയിപ്പിക്കുകയും, ആശാന്‍റെ കവിതകള്‍ ചൊല്ലിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടി ചിത്രം വരയ്ക്കുമ്പോള്‍ അടുത്തുചെന്ന് അഭിപ്രായം പറഞ്ഞു പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു. ഗുരുദേവന്‍ ഡോക്ടറുടെ വീട് സന്ദര്‍ശിക്കുന്ന സമയങ്ങളില്‍ ഗുരുദേവന് വിശ്രമിക്കുവാനായി പ്രത്യേകം മുറി ഒരുക്കുമായിരുന്നു. പലപ്പോഴും ഗുരുദേവന്‍ നടരാജന്റെ മുറി പരിശോധിച്ചിരുന്നു. ഒരിക്കല്‍ കുട്ടിക്ക് മൂന്നര വയസ്സുള്ളപ്പോള്‍ ഒരു ട്രെയിന്‍ യാത്രയില്‍ ഡോക്ടറുടെ കുടുംബത്തിനും, ആശാനും ഒപ്പം. അപ്പോള്‍ ആശാന്‍ ഒരു രണ്ടണ തുട്ടും, അര അണ തുട്ടും കാണിച്ചിട്ട് ചോദിച്ചു ഇതില്‍ ഏതു വേണം എന്ന്. (പിച്ചളയില്‍ ഒള്ള രണ്ടു നാണയങ്ങളും ഒരേ ആകൃതിയി ഒരേ പോലെയായിരുന്നു. അര അണയ്ക്ക് വലുപ്പം അല്പം കുറവായിരുന്നു.). കുട്ടി പറഞ്ഞു അര അണ മതിയെന്ന്. ഈ വിനോദം ശ്രദ്ധിച്ചുകൊണ്ട് ഇരുന്ന ഗുരുദേവന്‍ തമ്പിക്ക് അധിക പണം വേണമെന്ന മോഹമില്ല എന്ന് രസകരമായി പറഞ്ഞു. ആവശ്യത്തിന് വേണം പണം അത്രതന്നെ. (നടരാജ ഗുരുവിന്‍റെ ജീവിതത്തില്‍ ഇത് വളരെ ശരിയായിരുന്നു). ഏവരും ക്ട്ടിയെ തമ്പി എന്നാണ് വിളിച്ചിരുന്നത്.
മറ്റൊരിക്കല്‍ ഗുരുദേവന്‍ ശിവഗിരിയിലെ വൈദികമഠത്തില്‍ വച്ച് ശങ്കരന്‍, മാധവന്‍, രാമാനുജന്‍ എന്നിവരുടെ ദര്‍ശനങ്ങളെ താരതമ്യം ചെയ്തു തമ്പിക്ക് പറഞ്ഞുകൊടുതുകൊണ്ടിരിക്കുകയായിരുന്നു. സ്വാമികള്‍ സോഫയില്‍ ചാരി കിടക്കുന്നു. തമ്പി ഒരു തടുക്കില്‍ അഭിമുഖമായി നിലത്തിരിക്കുന്നു. രംഗം വൈദികമഠത്തിന്‍റെ തിണ്ണയും. ഈ സമയം എസ്.എന്‍.ഡി.പി യോഗത്തിന്‍റെ രണ്ടു നേതാക്കള്‍ കയറി വന്നു. ഗുരുദേവന്‍ അവരെ ശ്രദ്ധിക്കാതെ സംസാരം തുടര്‍ന്നു. തങ്ങളെ സ്വാമികള്‍ ശ്രദ്ധിക്കുന്നില്ല എന്ന് മനസിലാക്കിയ അവര്‍ ഊട്ടുപുരയുടെ ഭാഗത്തേക്ക് പോയി. അധികം കഴിയും മുന്‍പ് ഉച്ച ഊണിന് മണി അടിച്ചു. പോയി ഉണ്ടിട്ടു വരുവാന്‍ സ്വാമികള്‍ തമ്പിയോട് നിര്‍ദേശിച്ചു. തമ്പി ഊട്ടുപുരയില്‍ ഉണ്ണാന്‍ ഇരുന്നപ്പോള്‍ ഈ നേതാക്കളും ഉണ്ണാനിരുന്നു. അവരോട് കൈ കഴുകെണ്ടേ എന്ന് മറ്റൊരാള്‍ ചോദിച്ചപ്പോള്‍ "കൈ കഴുകിയാല്‍ എന്ത്, കഴുകാതെ ഇരുന്നാല്‍ എന്ത് ? എല്ലാം അദ്വൈതമല്ലേ ? എന്ന് നേതാക്കള്‍ പറയുകയുണ്ടായി. തമ്പി ഊണ് കഴിച്ചിട്ട് ചെല്ലുമ്പോള്‍ സ്വാമികള്‍ സംഭാഷണം തുടര്‍ന്നത് "കൈ കഴുകാതെ ഉണ്ണുന്നത് അദ്വൈതമല്ല, അത് അപരിഷ്കൃതവും അശുദ്ധവും ആണ്. വൃത്തിയാണ് പകുതി ഭക്തിയെന്ന് ഖുറാനും പറയുന്നു" ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ഗുരുദേവന്‍ തമ്പിയോട് സംസാരം തുടങ്ങിയത്.
മേളകോലാഹലങ്ങളില്‍ നിന്നും വാദപ്രതിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന ഒരു രീതിയായിരുന്നു തമ്പിയുടേത്. തനിക്ക് ആഹിതമെന്നു തോന്നുന്നിടത്തും തന്നെ ഹിതമില്ലാത്തിടത്തും സഹകരിക്കാതെ, അഭിപ്രായം പറയാതെ ഒരു കാഴ്ചക്കാരനെപ്പോലെ മാറിനില്‍ക്കുവാനായിരുന്നു അദ്ധേഹം എന്നും ആഗ്രഹിച്ചിരുന്നത്. ഗുരുദേവന്‍ നിര്‍ദേശിക്കും വിധം എന്നാല്‍ തികച്ചും തന്‍റെ നിയന്ത്രണത്തില്‍ ഒരു സ്ഥാപനമായിരുന്നു അദ്ധേഹം മനസ്സില്‍ രൂപം നല്‍കിയത്. അങ്ങനെയാണ് ഗുരുകുല പ്രസ്ഥാനം ഭാവനയില്‍ കണ്ടതും രൂപം നല്കിയതും. തമ്പിയെ ഇത്തരം ഒഴിഞ്ഞുമാറലുകളില്‍ നിന്നും പുറത്തുകൊണ്ടുവരാന്‍ ഗുരുദേവന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് പരിഹരിക്കുവാന്‍ പലപ്പോഴും ഗുരുദേവന്‍ തമ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം സുത്യര്‍ഹമായി തമ്പി ചെയ്തു തീര്‍ത്തിട്ടുണ്ട്. ദിവസങ്ങള്‍ കഴിയുംതോറും അദ്ധേഹം സ്വന്തം വീട്ടില്‍ നിന്നും അന്യനായിക്കൊണ്ടിരുന്നു. താന്‍ വീട്ടിലുണ്ടെങ്കില്‍ പോലും പൊതുചടങ്ങുകളില്‍ നിന്നും സ്വീകരണങ്ങളില്‍ നിന്നും അദ്ധേഹം സ്വയം ഒഴിഞ്ഞുമാറിനിന്നിരുന്നു. തന്‍റെ മുറിയില്‍ അടച്ചിരുന്നു വായിക്കുകയും ചിന്തിക്കുകയും പതിവായിരുന്നു. ഈ പോക്ക് അദ്ധേഹത്തെ തികച്ചും ഒരു നിരാപേക്ഷികനാക്കി മാറ്റുകയായിരുന്നു.
മെട്രിക്കുലേഷന്‍ ജയിച്ചു കഴിഞ്ഞപ്പോഴേക്കും ഇംഗ്ലീഷ് സാഹിത്യത്തിലെ തലക്കനമുള്ള കൃതികള്‍ എല്ലാം തന്നെ വായിച്ച് ഗ്രഹിച്ചിരുന്നു. ഗുരുദേവന്‍റെ മാര്‍ഗ്ഗം കൈക്കൊണ്ട് വളരെ ചെറുപ്പത്തിലേ തമ്പി മദ്രാസിലും ബംഗ്ലോരിലും എല്ലാം ഹരിജന്‍ ചാളകളില്‍ പോയി ശുചീകരണം നടത്തുകയും അവരെ എഴുത്ത് പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. ഗാന്ധിജിയുടെ ഹരിജനോധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനും ഒന്നര ദശകം മുന്‍പായിരുന്നു ഇത് എന്ന് നാം ഓര്‍ക്കണം.
ചെയ്തു. എന്നാല്‍ പരീക്ഷയ്ക്ക് ഇരിക്കുവാന്‍ അനുവദിച്ചില്ല. പരീക്ഷയ്ക്ക് ഇരിക്കുവാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ അടച്ച ഫീസ് തിരിച്ചുതരുവാന്‍ ആവശ്യപെട്ടുവെങ്കിലും അത് തിരികെ നല്‍കാതെ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയായിരുന്നു. അച്ഛന്റെ ജ്യേഷ്ഠന്‍ വേലായുധന്‍ ബി.എ പരീക്ഷ പാസ്സായി ഒരു ജോലിക്ക് ശ്രമിച്ചപ്പോള്‍ സര്‍ക്കാര്‍ അപമാനിച്ചു. അച്ഛന്‍ പല്‍പ്പു മെഡിസിന് ചേരുവാന്‍ എല്ലാ ടെസ്റ്റ്‌കളും ജയിച്ച് അര്‍ഹത നേടിയെങ്കിലും പഠനാനുമതി ലഭിച്ചില്ല. മദ്രാസില്‍ പോയി പഠിച്ചുപാസ്സായി തിരികെയെത്തി ഇവിടെ ജോലിക്ക് അപേക്ഷിച്ചിട്ടും ജോലിയില്‍ പ്രവേശിക്കുവാനായില്ല. ആ നിരാശകളുടെ, അപമാനത്തിന്റെയും ഫലമായി തന്നില്‍ ഏല്‍പ്പിച്ച മുറിവുകളുടെ പരിണിതഫലമാണ് ഇവിടെ ഉണ്ടായ നവോത്ഥാന പ്രസ്ഥാനം. ഡോക്ടര്‍ ചില പത്ര പംക്തികളില്‍ കൂടിയും മറ്റു ചില മഹാന്മാരെകൊണ്ട് ഒളിഞ്ഞും തെളിഞ്ഞും എഴുതിപ്പിക്കുകയും പ്രസംഗിപ്പിക്കുകയും ചെയ്ത ലേഖന പരമ്പരകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തിരുവിതാം കൂറിലെ ജാതി ചിന്തയുടേയും പറ്റി പറയിപ്പിച്ചതും ഭരണകര്‍ത്താക്കളുടെ ചെവികളില്‍ നിരന്തരം എത്തുന്നുണ്ടായിരുന്നു. ഇതെല്ലാം ഇവിടുത്തെ സര്‍ക്കാരിനെയും അവരുടെ ശിങ്കിടികളേയും ഡോക്ടറുടെ ശത്രുക്കള്‍ ആക്കി മാറ്റിയിരുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ അവര്‍ക്കൊന്നും ഡോക്ടറെ ഒന്നും തന്നെ ചെയ്യുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മകന്‍ നടരാജന്‍ ജോലിക്ക് അപേക്ഷിച്ചപ്പോള്‍, ആ പഴയ സന്ദര്‍ഭങ്ങള്‍ അവരോക്കയും മുതലാക്കുകയായിരുന്നു. അതിനോക്കയും ഒരു ക്ഷമയെങ്കിലും അദ്ധേഹത്തെക്കൊണ്ട് പറയിപ്പിക്കുവാനും അല്ലങ്കില്‍ പിതാവ് പല്‍പ്പു ആവശ്യപ്പെടട്ടെ എന്നും തീരുമാനിച്ചു. പല്‍പ്പുവുണ്ടോ അതിനോക്കയും വഴങ്ങുന്നു ? ആ ജോലി വേണ്ട എന്ന് മകന്‍ എന്നേ തീരുമാനിച്ചിരുന്നു.....
No comments:
Post a Comment