Monday 18 April 2016

സമുദായത്തിന്റെ തനി സ്വഭാവത്തിൽ നാരായണഗുരു കണ്ട നാലു ദോഷങ്ങൾ

നാരായണ ഗുരുവിനെ സ്വന്തം ഗുരുവായിക്കരുതിയ സമുദായത്തിന്റെ തനി സ്വഭാവത്തിൽ നാരായണഗുരു കണ്ട നാലു ദോഷങ്ങൾ നാരായണഗുരുതന്നെ വിരലുകൾ ഒന്നൊന്നായി മടക്കി എണ്ണിക്കൊണ്ട്‌ ഒരിക്കൽ പറഞ്ഞു. നടരാജ ഗുരു അത്‌ എന്നോടും പറഞ്ഞു.

1.കള്ളിന്റെയും മീനിന്റെയും മട്ടി ഈ ജനതയുടെ രക്തത്തിൽനിന്നു മാറിയിട്ടില്ല.

2.സോപ്പുകഴുകി അതിന്റെ പത ഇല്ലാതാക്കാൻ ശ്രമിക്കുന്നതുപോലെയാണ്‌ അവരുടെ ജാതി ചിന്ത ഇല്ലാതാക്കാൻ ശ്രമിക്കുന്നത്‌.

3.കടപ്പുറത്തെ മണൽപോലെയാണവർ. തമ്മിൽ ഒട്ടുകയില്ല.

4.ചാണകത്തിനു തീപ്പിടിച്ച പോലെയാണ്‌ അവർ ചെയ്യുന്ന കാര്യങ്ങൾ. കത്തുകയുമില്ല, അണയുകയുമില്ല.

No comments:

Post a Comment